ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു മുന്നിൽ ഹാജരായി. വാദ്രയ്ക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഓഫീസിലെത്തി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന് കോടതി വാദ്രയോട് ആവശ്യപ്പെട്ടിരുന്നു.
ലണ്ടനിൽ വസ്തുവകകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വാദ്രയോട് ചോദ്യമുണ്ടാകുമെന്നാണ് വിവരം. വാദ്ര ഓഫീസിൽ പ്രവേശിച്ചശേഷം പ്രിയങ്ക ഗാന്ധി തിരികെ പോയി. വാർത്താ ഏജൻസിസായ എഎൻഐ റിപ്പോർട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമം അനുസരിച്ച് മൊഴികൾ രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലണ്ടനിൽ വസ്തുവകകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വാദ്രയോട് ചോദ്യമുണ്ടാകുമെന്നാണ് വിവരം. വാദ്ര ഓഫീസിൽ പ്രവേശിച്ചശേഷം പ്രിയങ്ക ഗാന്ധി തിരികെ പോയി. വാർത്താ ഏജൻസിസായ എഎൻഐ റിപ്പോർട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമം അനുസരിച്ച് മൊഴികൾ രേഖപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.