ആപ്പ്ജില്ല

ബയോഡാറ്റ നല്‍കില്ല; ജെ.എന്‍.യു.വിനെതിരെ രൂക്ഷമായി പ്രതികരിച്ച് റൊമില ഥാപര്‍

ചരിത്രകാരിയും പ്രൊഫസര്‍ എമിരിറ്റസുമായ റൊമില ഥാപറിനോട് ബയോഡാറ്റ ആവശ്യപ്പെട്ട ജെ.എന്‍.യു. നടപടി വലിയ വിവാദത്തിനിടയാക്കിയിരുന്നു

Samayam Malayalam 6 Sept 2019, 1:06 pm
ന്യൂഡല്‍ഹി: തന്നോട് ബയോഡാറ്റ അയക്കാന്‍ നിര്‍ദേശിച്ച ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചരിത്രകാരി റൊമില ഥാപര്‍. ബയോഡാറ്റ അയക്കില്ലെന്ന് റൊമില ഥാപര്‍ വ്യക്തമാക്കി.
Samayam Malayalam romila thapar


ബയോഡാറ്റ അയക്കില്ലെന്നും പ്രതിഷേധവും വ്യക്തമാക്കി ജെ.എന്‍.യു.വിലെ പ്രൊഫസര്‍ എമിരറ്റസ് കൂടിയായ റൊമില സര്‍വകലാശാലയ്ക്ക് കത്തയച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. പ്രൊഫസര്‍ എമിരിറ്റസ് പദവി ആജീവനാന്ത അംഗീകാരമാണെന്ന സര്‍വകലാശാലയുടെ തന്നെ നിലപാടിന് എതിരാണ് ജെ.എന്‍.യു. അധികൃതരുടെ ഇപ്പോഴത്തെ നിലപാടെന്ന് റൊമില ഥാപര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ജെ.എന്‍.യു. നിയമങ്ങള്‍ മാറ്റുകയും അവരുടെ സൗകര്യത്തിന് നടപ്പാക്കുകയാണെന്നും ഥാപര്‍ ആരോപിച്ചു. 75 വയസ്സ് പൂര്‍ത്തിയായ എല്ലാ പ്രൊഫസര്‍മാരോടും ബയോഡാറ്റ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു നേരത്തെ ജെ.എന്‍.യു. അധികൃതരുടെ ന്യായീകരണം.

റൊമില ഥാപര്‍ ബയോ‍ഡാറ്റ സമര്‍പ്പിക്കണമെന്ന ജെ.എന്‍.യു. നിര്‍ദേശം വലിയ വിവാദത്തിനിടയാക്കിയിരുന്നു. റൊമില ഥാപറോട് ബയോഡാറ്റ ആവശ്യപ്പെടാനുള്ള തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന് ആരോപിച്ച് ജെ.എന്‍.യു. ടീച്ചേഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരെ അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണിതെന്നും അധ്യാപകന്‍ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്