ചെന്നൈ: ജോധ്പുര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കൊണ്ടുവന്ന 1000 കിലോ പട്ടിയിറച്ചി പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാജസ്ഥാനില്‍ നിന്ന് ചെന്നൈ എഗ്‌മോര്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനിലാണ് തെര്‍മോകോള്‍ ഐസ് പെട്ടികളിലാക്കിയ നിലയിൽ പട്ടിയിറച്ചി റെയില്‍വേ പൊലീസ് കണ്ടെടുത്തിരിക്കുന്നത്.
ഏകദേശം 1000 കിലോ പട്ടിയിറച്ചിയാണ് നിരവധി വലിയ പെട്ടികളിലായി ഉണ്ടായിരുന്നത്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
വിവരം ചെന്നൈ കോര്‍പറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചതോടെ അവർ വന്ന് പരിശോധന നടത്തി.
ചെന്നൈയിലെ ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യുന്നതിനായാണ് ഇവ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പെട്ടിതുറന്ന് പരിശോധന നടത്തിയത്. നാളുകളായി ഗുണമേന്മ കുറഞ്ഞ ഇറച്ചി വിഭവങ്ങള്‍ ചെന്നൈയിലുള്‍പ്പെടെ വില്‍പന നടത്തുന്നതായി നിരവധി നാളുകളായി പരാതികള്‍ നിലനിന്നിരുന്നു.
ഏകദേശം 1000 കിലോ പട്ടിയിറച്ചിയാണ് നിരവധി വലിയ പെട്ടികളിലായി ഉണ്ടായിരുന്നത്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
വിവരം ചെന്നൈ കോര്‍പറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചതോടെ അവർ വന്ന് പരിശോധന നടത്തി.
ചെന്നൈയിലെ ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യുന്നതിനായാണ് ഇവ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പെട്ടിതുറന്ന് പരിശോധന നടത്തിയത്. നാളുകളായി ഗുണമേന്മ കുറഞ്ഞ ഇറച്ചി വിഭവങ്ങള്‍ ചെന്നൈയിലുള്‍പ്പെടെ വില്‍പന നടത്തുന്നതായി നിരവധി നാളുകളായി പരാതികള്‍ നിലനിന്നിരുന്നു.