ഗ്വാളിയോർ: 3419 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതോടെ വീട്ടുടമ ആശുപത്രിയിൽ. മധ്യപ്രദേശിലെ ഗ്വാളിയാർ സ്വദേശിയായ പ്രിയങ്ക ഗുപത എന്ന വീട്ടുടമയ്ക്കാണ് ബിൽ ലഭിച്ചത്. നഗരത്തിലെ ശിവ് വിഹാർ കോളനിയിലെ വീട്ടിലെ ഗാർഹിക കണക്ഷനിൽ ജൂലൈ ഇരുപതിനാണ് കോടികളുടെ ബിൽ ലഭിച്ചത്.
3419 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ച വിവരം പുറത്തുവന്നതോടെ മധ്യപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടു. സംഭവത്തിൽ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയ അധികൃതർ 1,300 രൂപയുടെ പുതിയ ബിൽ ഗുപ്തയ്ക്ക് കൈമാറി. ക്ലർക്കിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് ഉയർന്ന വൈദ്യുതി ബില്ലിന് കാരണം.
സാധാരണ 1500 രൂപയുടെ ബില്ലാണ് ലഭിക്കാറുള്ളതെന്ന് ഗുപത പറഞ്ഞു. ഇത്തവണ 3419 കോടിയുടെ ബിൽ കണ്ടതോടെ ഞെട്ടിയെന്ന് കുടുംബം പറഞ്ഞു. കോടികളുടെ വൈദ്യുതി ബിൽ ലഭിച്ചതോടെ ഗുപ്തയ്ക്ക് ശാരീരികാസ്വസ്ഥ്യമുണ്ടായെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും കുടുംബം പറഞ്ഞു.
ബിൽ തുക നിശ്ചിയിക്കുന്നതിൽ പിശക് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. പിഴവ് പരിഹരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും എംപി ഊർജ മന്ത്രി പ്രദ്യുമൻ സിങ് തോമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വകാര്യ ഏജൻസിയാണ് വൈദ്യുതി ബിൽ തയ്യാറാക്കി നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
3419 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ച വിവരം പുറത്തുവന്നതോടെ മധ്യപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടു. സംഭവത്തിൽ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയ അധികൃതർ 1,300 രൂപയുടെ പുതിയ ബിൽ ഗുപ്തയ്ക്ക് കൈമാറി. ക്ലർക്കിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് ഉയർന്ന വൈദ്യുതി ബില്ലിന് കാരണം.
സാധാരണ 1500 രൂപയുടെ ബില്ലാണ് ലഭിക്കാറുള്ളതെന്ന് ഗുപത പറഞ്ഞു. ഇത്തവണ 3419 കോടിയുടെ ബിൽ കണ്ടതോടെ ഞെട്ടിയെന്ന് കുടുംബം പറഞ്ഞു. കോടികളുടെ വൈദ്യുതി ബിൽ ലഭിച്ചതോടെ ഗുപ്തയ്ക്ക് ശാരീരികാസ്വസ്ഥ്യമുണ്ടായെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും കുടുംബം പറഞ്ഞു.
ബിൽ തുക നിശ്ചിയിക്കുന്നതിൽ പിശക് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. പിഴവ് പരിഹരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും എംപി ഊർജ മന്ത്രി പ്രദ്യുമൻ സിങ് തോമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വകാര്യ ഏജൻസിയാണ് വൈദ്യുതി ബിൽ തയ്യാറാക്കി നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.