ആപ്പ്ജില്ല

സ്വവർഗ വിവാഹത്തെ പിന്തുണക്കില്ലെന്ന് ആർഎസ്എസ് നേതൃത്വം

സ്വവർഗ വിവാഹം ഇന്ത്യൻ സമൂഹം അംഗീകരിച്ചിട്ടില്ല.

Samayam Malayalam 6 Sept 2018, 9:11 pm
ന്യൂഡൽഹി: സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവർഗ വിവാഹത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി ആർഎസ്എസ്. സ്വവർഗ വിവാഹവും ലൈംഗികതയും പ്രുകൃതിവിരുദ്ധമാണെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നു. സ്വവർഗ ലൈംഗികത കുറ്റമല്ല എന്നാൽ അത് സ്വാഭാവികമല്ലെന്നും ആർഎസ്എസ് പ്രചാർ പ്രമുഖ് അരുൺ കുമാർ പറഞ്ഞു.
Samayam Malayalam queer pride


അന്താരാഷ്ട്ര സമൂഹം ഇന്ത്യൻ സുപ്രീം കോടതി വിധിയെ സ്വാഗം ചെയ്യുമ്പോൾ നിരവധി പേർ വിധിക്കെതിരെ രംഗത്ത് വരുന്നുണ്ട്. സ്വവർഗ വിവാഹം ഇന്ത്യൻ സമൂഹം അംഗീകരിച്ചിട്ടില്ല. മനുഷ്യൻ അനുഭവങ്ങളിൽ നിന്നാണ് പല കാര്യങ്ങളും പഠിക്കുന്നത്. മാനസികവും സാമൂഹ്യവുമായ തലങ്ങളിൽ നിന്നും ഈ വിഷയം പഠിക്കണമെന്നും അരുൺ കുമാർ വ്യക്തമാക്കി. അതെ സമയം,സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. ഇനിയും ചോദ്യം ചെയ്യപ്പെടാവുന്ന വിധിയാണിതെന്നും ഇത് അന്തിമമല്ലെന്നും സ്വാമി പറഞ്ഞു. ഒരു ഏഴംഗ ബെഞ്ചിന് വിധി അസാധുവാക്കാൻ കഴിയും. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എയ്‌ഡ്‌സ്‌ വർധിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.

ലൈംഗിക സ്വഭാവത്തിന് കാരണമായി സ്വവർഗരതിയെ കാണാനാവില്ല. ഇത് ജനിതകമായ കുഴപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ തിന്മകൾ വർധിക്കാൻ ഈ വിധിയിലൂടെ ഇടയാക്കുമെന്നും സ്വാമി വ്യക്തമാക്കി. ഐപിസി 377 ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്, വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജ്ജിച്ചെന്നും ഭിന്നലിംഗ സമൂഹം എല്ലാ അവകാശങ്ങൾക്കും അർഹരാണെന്നും ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് ഐക്യ രാഷ്ട്ര സംഘടന പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്