ന്യൂഡൽഹി: അയോധ്യ ഭൂമിതര്‍ക്കം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ പ്രമേയവുമായി ആര്‍എസ്എസ്. സുപ്രീം കോടതി തീരുമാനം അമ്പരിപ്പിക്കുന്നതാണെന്നും രാമക്ഷേത്ര നിര്‍മാണം നീട്ടിക്കൊണ്ടു പോകുന്നത് ഹിന്ദുക്കളോട് കാണിക്കുന്ന അനീതിയാണെന്നും ഗ്വാളിയോറിൽ ചേര്‍ന്ന അഖിലഭാരത പ്രതിനിധി സഭ പ്രതികരിച്ചു. പ്രമേയത്തിൽ ശബരിമല വിധിയ്ക്കെതിരെയും പരാമര്‍ശമുണ്ട്. ശബരിമലയിലെയ യുവതീപ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീം കോടതി ബെഞ്ചിലെ ഏക വനിതാജഡ്ജിയുടെ അഭിപ്രായം കണക്കിലെടുത്തില്ലെന്നാണ്ആര്എസ്എസിന്റെ വിമര്‍ശനം. രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ഒരു വിലയുംഇല്ലാതാകുന്ന സ്ഥിതിയാണുള്ളതെന്നും ആര്‍എസ്എസ് പ്രമേയത്തിൽ വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രീം കോടതി എട്ടു മാസം സമയം അനുവദിച്ച സാഹചര്യത്തിൽ കേസിലെ വിധി പൊതുതെരഞ്ഞെടുപ്പിന് മുൻപ് വരില്ലെന്നതാണ് ആര്‍എസ്എസ് നിലപാടിനു പിന്നിലുള്ള കാരമണെന്നാണ് വിലയിരുത്തൽ.
മുൻ സുപ്രീം കോടതി ജഡ്ജി ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീം കോടതി മധ്യസ്ഥതയ്ക്കായി നിയമിച്ചത് ഇന്നലെയാണ്. ആത്മീയാചാര്യനായ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരും സമിതിയിലെ അംഗങ്ങളാണ്. യുപിയിലെ ഫൈസാബാദിൽ മധ്യസ്ഥ ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കണമെന്നും രഹസ്യസ്വഭാവത്തോടെ നടക്കുന്ന ചര്‍ച്ചകളെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന ഒത്തുതീര്‍പ്പ് സുപ്രീം കോടതി വിധിയ്ക്ക് തുല്യമായിരിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അയോധ്യക്കേസ് കേവലം ഭൂമിതര്ക്കമല്ലെന്നും ഇരുവിഭാഗങ്ങളുടെയും മുറിവുണക്കുന്ന തീരുമാനമാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് മധ്യസ്ഥ ചര്‍ച്ച എന്ന മാര്‍ഗത്തിലേയ്ക്ക് കോടതി എത്തിച്ചേര്‍ന്നത്. രണ്ട് വിഭാഗങ്ങളിലെ മനസ്സുകള്‍ തമ്മിൽ കൂട്ടിയോജിപ്പിക്കലാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നു പ്രശ്നം പരിഹരിക്കാൻ ആത്മാര്‍ത്ഥമായ ശ്രമം വേണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിലെ ഭൂരിഭാഗം കക്ഷികളും മധ്യസ്ഥ ശ്രമങ്ങളെ എതിര്‍ത്തിരുന്നു. കേസിലെ ഏതെങ്കിലും കക്ഷികള്‍ ഒത്തുതീര്‍പ്പ് അംഗീകരിച്ചില്ലെങ്കിൽ തര്‍ക്കം വീണ്ടും കോടതിയിലെത്തും.
മുൻ സുപ്രീം കോടതി ജഡ്ജി ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രീം കോടതി മധ്യസ്ഥതയ്ക്കായി നിയമിച്ചത് ഇന്നലെയാണ്. ആത്മീയാചാര്യനായ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരും സമിതിയിലെ അംഗങ്ങളാണ്. യുപിയിലെ ഫൈസാബാദിൽ മധ്യസ്ഥ ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കണമെന്നും രഹസ്യസ്വഭാവത്തോടെ നടക്കുന്ന ചര്‍ച്ചകളെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന ഒത്തുതീര്‍പ്പ് സുപ്രീം കോടതി വിധിയ്ക്ക് തുല്യമായിരിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അയോധ്യക്കേസ് കേവലം ഭൂമിതര്ക്കമല്ലെന്നും ഇരുവിഭാഗങ്ങളുടെയും മുറിവുണക്കുന്ന തീരുമാനമാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് മധ്യസ്ഥ ചര്‍ച്ച എന്ന മാര്‍ഗത്തിലേയ്ക്ക് കോടതി എത്തിച്ചേര്‍ന്നത്. രണ്ട് വിഭാഗങ്ങളിലെ മനസ്സുകള്‍ തമ്മിൽ കൂട്ടിയോജിപ്പിക്കലാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നു പ്രശ്നം പരിഹരിക്കാൻ ആത്മാര്‍ത്ഥമായ ശ്രമം വേണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിലെ ഭൂരിഭാഗം കക്ഷികളും മധ്യസ്ഥ ശ്രമങ്ങളെ എതിര്‍ത്തിരുന്നു. കേസിലെ ഏതെങ്കിലും കക്ഷികള്‍ ഒത്തുതീര്‍പ്പ് അംഗീകരിച്ചില്ലെങ്കിൽ തര്‍ക്കം വീണ്ടും കോടതിയിലെത്തും.