3000 കോടി മുടക്കി കൊട്ടിഘോഷിച്ച് നിർമ്മിച്ച പട്ടേൽ പ്രതിമയിലെ നൂറോളം ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളമില്ലെന്ന് റിപ്പോർട്ട്. 'ദിവ്യ ഭാസ്ക്കറാണ്' ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർ, പൂന്തോട്ടം പരിപാലിക്കുന്നവർ, തൂപ്പുകാർ, ലിഫ്റ്റ് ഓപ്പറേറ്റർ, ടിക്കറ്റ് ചെക്കർമാർ എന്നിവരടങ്ങുന്ന നൂറോളം തൊഴിലാളികൾക്കാണ് മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തത്. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പട്ടേൽ പ്രതിമയ്ക്കു മുന്നിൽ മനുഷ്യച്ചങ്ങല തീർത്തു. പട്ടേൽ പ്രതിമയുടെ പരിപാലനം കരാറെടുത്ത അപ്ഡേറ്റർ സെർവീസ് ലിമിറ്റഡ് എന്ന കമ്പനിയുടേതാണ് തൊഴിലാളികൾ. പ്രതിമ കാണാൻ ആളുകൾ വരാത്തതും കാര്യമായ വരുമാനം ലഭിക്കാത്തതുമാണ് ശമ്പളം മുടങ്ങാനുള്ള കാരണം.
പട്ടേൽ പ്രതിമ നിർമ്മിക്കാൻ ഇന്ത്യ 3000 കോടി രൂപ ചെലവിട്ടതിന് അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയർന്നിരുന്നു. ദാരിദ്രം അകറ്റുന്നതിനു പകരം ഇന്ത്യ പണം ദൂർത്തടിക്കുകയാണെന്നായിരുന്നു വിർശനം. പ്രതിമ നിർമ്മാണത്തിന് കോടികൾ ചെലവഴിച്ചതിന് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
പട്ടേൽ പ്രതിമയ്ക്ക് സമീപം ബോട്ടിങ്ങിനുവേണ്ടി വെള്ളം കെട്ടിനിർത്തിയതിനെതിരെ പ്രദേശത്തെ കർഷകർ അടുത്തയിടെ രംഗത്തെത്തിയിരുന്നു. കടുത്ത വരൾച്ച അനുഭവിക്കുന്ന കച്ച് മേഖലയിൽനിന്നുള്ള കർഷകരാണ് പ്രതിഷേധിച്ചത്.
പട്ടേൽ പ്രതിമ നിർമ്മിക്കാൻ ഇന്ത്യ 3000 കോടി രൂപ ചെലവിട്ടതിന് അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയർന്നിരുന്നു. ദാരിദ്രം അകറ്റുന്നതിനു പകരം ഇന്ത്യ പണം ദൂർത്തടിക്കുകയാണെന്നായിരുന്നു വിർശനം. പ്രതിമ നിർമ്മാണത്തിന് കോടികൾ ചെലവഴിച്ചതിന് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
പട്ടേൽ പ്രതിമയ്ക്ക് സമീപം ബോട്ടിങ്ങിനുവേണ്ടി വെള്ളം കെട്ടിനിർത്തിയതിനെതിരെ പ്രദേശത്തെ കർഷകർ അടുത്തയിടെ രംഗത്തെത്തിയിരുന്നു. കടുത്ത വരൾച്ച അനുഭവിക്കുന്ന കച്ച് മേഖലയിൽനിന്നുള്ള കർഷകരാണ് പ്രതിഷേധിച്ചത്.