ആപ്പ്ജില്ല

'എന്നെ കണ്ടിട്ട് രാഹുൽ ​ഗാന്ധിയാണെന്ന് കുട്ടി പറഞ്ഞു'; യുപിയിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം മോശമെന്ന് അഖിലേഷ് യാദവ്

മുഖ്യമന്ത്രി ആയിരുന്നിരിക്കെ ഒരു വിദ്യാർത്ഥി തന്നെ കണ്ട് രാഹുൽ ​ഗാന്ധി എന്ന് തെറ്റിധരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബജറ്റ് സമ്മേളനത്തിന്റെ ഭാ​ഗമായി സംസ്ഥാന അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്.

Samayam Malayalam 31 May 2022, 12:04 pm
ലഖ്നൗ: ഉത്തർപ്രദേശിലെ വിദ്യാഭ്യാസനിലവാരം മോശമാണെന്ന് പറഞ്ഞ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. താൻ മുഖ്യമന്ത്രി ആയിരുന്നിരിക്കെ ഒരു വിദ്യാർത്ഥി തന്നെ കണ്ട് രാഹുൽ ഗാന്ധി എന്ന് തെറ്റിധരിച്ചുവെന്ന് പറഞ്ഞാണ് അദ്ദേഹം സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് പറഞ്ഞത്.
Samayam Malayalam akhilesh yadav
അഖിലേഷ് യാദവ്


Also Read : ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് മരണം

ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്. ബിജെപി സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്. ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം എന്നതിന് പകരം
കുറ്റകൃത്യം ചെയ്യാനുള്ള എളുപ്പം സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം ബിജെപിയെ ആക്രമിച്ചുകൊണ്ട് പറഞ്ഞു.

യുപിയുടെ വിദ്യാഭ്യാസ സൂചിക താഴെ നിന്നും നാലാമതാണുള്ളത്. നിരവധി പ്രധാനമന്ത്രിമാരെ നൽകിയ സംസ്ഥാനത്തെ നിലവിലെ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. അതിന് പുറമെ, നരേന്ദ്ര മോദി പോലും പ്രധാനമന്ത്രിയായത് യുപി കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പി ടിയുടെ ആത്മാവ് കൂടെയുണ്ട്; തൃക്കാക്കര ജനത അംഗീകരിക്കുമെന്ന് വിശ്വാസം: ഉമ തോമസ്

"ഞാൻ ഒരിക്കൽ ഒരു പ്രൈമറി സ്കൂളിൽ പോയിരുന്നു, അവിടെ ഒരു കുട്ടി എന്നെ തിരിച്ചറിയുന്നില്ല, ഞാൻ ആരാണെന്ന് ഞാൻ ചോദിച്ചപ്പോൾ, കുട്ടി പറഞ്ഞത് രാഹുൽ ഗാന്ധി എന്നാണ്," യാദവ് പറഞ്ഞു. 2012 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ് യാദവ്.

അഖിലേഷ് യാദവിന്റെ വാക്കുകൾ കേട്ട് ഭരണപക്ഷത്തെ അംഗങ്ങൾ ചിരിച്ചു, “അവർക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തിലല്ല, മറിച്ച് ഞാൻ കോൺഗ്രസ് നേതാവിന്റെ പേര് പറഞ്ഞതാണ് കാര്യമായി എടുത്തത്” എന്നായിരുന്നു അഖിലേഷ് യാദവിൻറെ മറുപടി.

ഇതിന് പുറമെ, ക്രമസമാധാന പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരിനെ അഖിലേഷ് കുറ്റപ്പെടുത്തി, "സംസ്ഥാനത്ത് ബിസിനസ്സ് ചെയ്യാൻ എളുപ്പമല്ല, കുറ്റകൃത്യങ്ങൾ ചെയ്യാൻ എളുപ്പമാണ്. ബിജെപിക്കാർ നിയമം കൈയിലെടുക്കുകയാണ്" എന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

Also Read : ജോ ജോസഫിൻ്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റിൽ; ലീഗ് പ്രവര്‍ത്തകനെന്ന് പോലീസ്

സംസ്ഥാന ബജറ്റിനെതിരെയും കടുത്ത ഭാഷയിൽ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. "ഈ ബജറ്റ് പുകയും കണ്ണാടിയുമാണ്. ബിജെപിയുടെ പ്രവർത്തനത്തിൽ ഒരു പുതിയ നയമുണ്ട് 'ഒരു രാജ്യം, ഒരു മുതലാളി' എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന പാർട്ടി വൻകിട ബിസിനസുകാർക്ക് അനുകൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. മെയ് 26നാണ് ധനമന്ത്രി സുരേഷ് കുമാർ ഖന്ന വാർഷിക ബജറ്റ് അവതരിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്