ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഷക നേതാക്കൾ ഇനി മുതൽ തങ്ങളുടെ ഭാഗമായിരിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച. കർഷകരോ, കർഷക സംഘടനകളോ തെരഞ്ഞെടുപ്പിൽ നേരിട്ട് മത്സരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കർഷകരോ, കർഷക നേതാക്കളോ ഇനി മുതൽ സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായിരിക്കില്ല. അവരുമായുള്ള മറ്റ് ബന്ധങ്ങളെക്കുറിച്ച് തുടർന്നുള്ള യോഗങ്ങളിൽ തീരുമാനമെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് യുദ്ധ് വീർ സിങ് പറഞ്ഞു. കർഷകരുടെ സംഘടനയ്ക്ക് അവരുമായി ഒന്നും ചെയ്യാനില്ലെന്നായിരുന്നു ജോഗീന്ദർ സിങ് ഉഗ്രന്റെ പ്രതികരണം.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ നേതാവോ തന്റെ ചിത്രമോ പേരോ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് രാകേഷ് ടികായത് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.
22 കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാർട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സംയുക്ത സമാജ് മോർച്ച എന്ന പേരിൽ രൂപീകരിച്ച കർഷകരുടെ പാർട്ടി അടുത്ത വർഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. സംയുക്ത സമാജ് മോർച്ചയെ ബൽബീർ സിങ് രജേവാൾ നയിക്കുമെന്നാണ് വിവരം. 117 സീറ്റിലും കർഷകർ മത്സരിച്ചേക്കും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംയുക്ത കിസാൻ മോർച്ചയുടെ പേര് എവിടെയും ഉപയോഗിക്കാൻ പാടില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോ നേതാവോ തന്റെ ചിത്രമോ പേരോ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് രാകേഷ് ടികായത് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.
22 കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാർട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സംയുക്ത സമാജ് മോർച്ച എന്ന പേരിൽ രൂപീകരിച്ച കർഷകരുടെ പാർട്ടി അടുത്ത വർഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. സംയുക്ത സമാജ് മോർച്ചയെ ബൽബീർ സിങ് രജേവാൾ നയിക്കുമെന്നാണ് വിവരം. 117 സീറ്റിലും കർഷകർ മത്സരിച്ചേക്കും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംയുക്ത കിസാൻ മോർച്ചയുടെ പേര് എവിടെയും ഉപയോഗിക്കാൻ പാടില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.