ആപ്പ്ജില്ല

താജ്‍‍മഹൽ സംരക്ഷിക്കാൻ പറ്റില്ലെങ്കിൽ പൊളിച്ചുകളയാൻ സുപ്രീം കോടതി

താജ്‍‍മഹൽ സംരക്ഷണവിഷയത്തിൽ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

Samayam Malayalam 11 Jul 2018, 6:07 pm
ന്യൂഡൽഹി: താജ്‍‍മഹൽ സംരക്ഷണവിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. താജ്‍‍മഹൽ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ അടച്ചുപൂട്ടുകയോ പൊളിച്ചുനീക്കുകയോ ചെയ്യാൻ സുപ്രീം കോടതി പറഞ്ഞു.
Samayam Malayalam taj


ചരിത്രസ്മാരകത്തിന്‍റെ അറ്റകുറ്റപ്പണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകനായ എം സി മേത്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചത്. പ്രദേശത്തെ വൃത്തിഹീനമായ ചുറ്റുപാടുകളും, വനനശീകരണവും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

താജ്‍‍മഹൽ സംരക്ഷണം സംബന്ധിച്ച് ഒരു നയരേഖ കൊണ്ടുവരുന്നതിൽ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് സ്മാരകം സംരക്ഷിക്കാൻ യാതൊരു നടപടിയുമില്ലെന്ന് ജസ്റ്റിസ് മദൻ ബി ലോക്കൂറും ദീപക് ഗുപ്തയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.കേസിൽ കൂടുതൽ വാദം കേള്‍ക്കുന്നതിനായി കേസ് കോടതി ജൂലൈ 31ലേയ്ക്ക് മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്