ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും ജില്ലാ കോടതികളിലും ലൈംഗികപീഡന പരാതിസമിതികള്‍ രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം.
വിശാഖ കേസ് വിധിയുടെ പശ്ചാത്തലത്തിലുണ്ടാക്കിയ 2003ലെ തൊഴിൽ സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ പീഡനം തടയൽ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സമിതിയുണ്ടാക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കമ്മിറ്റിയിൽ അംഗങ്ങളാക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഡൽഹി തീസ് ഹസാരി കോടതിയിലെ ബാര്‍ അസോസിയേഷൻ ഭാരവാഹികള്‍ കൈയേറ്റം ചെയ്തെന്ന ഒരു അഭിഭാഷകയുടെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരസ്പരം നല്‍കിയ കേസുകളിൽ ഇരുഭാഗത്തെയും അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്നും ഇരവിഭാഗങ്ങളും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനും കോടതി നിര്‍ദേശിച്ചു.
മെയ് നാലിനായിരുന്നു ഇതു സംബന്ധിച്ച് അഭിഭാഷകയുടെ പരാതി. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബാര്‍ അസോസിയേഷൻ അദ്ദേഹത്തെ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്ന് ഡൽഹിയിലെ ആറ് ജില്ലാ കോടതികളുടെയും പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തടസപ്പെട്ടിരുന്നു.
വിശാഖ കേസ് വിധിയുടെ പശ്ചാത്തലത്തിലുണ്ടാക്കിയ 2003ലെ തൊഴിൽ സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ പീഡനം തടയൽ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സമിതിയുണ്ടാക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കമ്മിറ്റിയിൽ അംഗങ്ങളാക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഡൽഹി തീസ് ഹസാരി കോടതിയിലെ ബാര്‍ അസോസിയേഷൻ ഭാരവാഹികള്‍ കൈയേറ്റം ചെയ്തെന്ന ഒരു അഭിഭാഷകയുടെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരസ്പരം നല്‍കിയ കേസുകളിൽ ഇരുഭാഗത്തെയും അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്നും ഇരവിഭാഗങ്ങളും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനും കോടതി നിര്‍ദേശിച്ചു.
മെയ് നാലിനായിരുന്നു ഇതു സംബന്ധിച്ച് അഭിഭാഷകയുടെ പരാതി. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബാര്‍ അസോസിയേഷൻ അദ്ദേഹത്തെ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്ന് ഡൽഹിയിലെ ആറ് ജില്ലാ കോടതികളുടെയും പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തടസപ്പെട്ടിരുന്നു.