അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സുപ്രിംകോടതി ജഡ്ജ് എംആർ ഷാ. ജനപ്രിയനും ദീർഘദർശിയായ നേതാവുമാണ് മോദിയെന്നാണ് ഷാ പറഞ്ഞത്. ഗുജറാത്ത് ഹൈക്കോടതിയുടെ 60ാം വർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അങ്ങേയറ്റം ജനപ്രിയനായ, സ്നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനായ, ദീർഘദർശിയായ നേതാവ്' എന്നാണ് എംആർ ഷാ മോദിയെ വിശേഷിപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലെ സന്തോഷം പങ്കിടവെയാണ് പ്രധാനമന്ത്രിയെ സുപ്രീംകോടതി ജഡ്ജി പുകഴ്ത്തിയത്. 'ഗുജറാത്ത് ഹൈക്കോടതി അറുപത് വർഷം പൂർത്തിയാക്കുന്ന വേളയിൽ ഈ പ്രധാനപ്പെട്ട ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞതിൽ ആഹ്ളാദവും അഭിമാനവുമുണ്ട്. അതും നമ്മുടെ ഏറ്റവും ജനപ്രിയനായ, സ്നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനും ദീർഘദർശിയുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ' ജസ്റ്റിസ് ഷാ പറഞ്ഞു.
ഗുജറാത്ത് ഹൈക്കോടതി ഒരിക്കലും ' ലക്ഷ്മൺ രേഖ' മറികടന്നിട്ടില്ലെന്നതിൽ അഭിമാനിക്കുന്നുവെന്നും കോടതി എല്ലായ്പ്പോഴും നീതി ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ഗുജറാത്ത് ഹൈക്കോടതി തന്റെ കർമ്മഭൂമിയായിരുന്നെന്നും ജസ്റ്റിസ് ഷാ പറഞ്ഞു. 22 വർഷം അഭിഭാഷകനായും 14 വർഷം ജഡ്ജായും അദ്ദേഹം ഇവിടെ പ്രവർത്തിച്ചിരുന്നു.
ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പ്രധാനമന്ത്രി ഒരു സ്റ്റാംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെ പുകഴ്ത്തി പ്രധാനമന്ത്രിയും സംസാരിച്ചു. അതേസമയം സുപ്രീം കോടതി സിറ്റിങ്ങ് ജഡ്ജ് നടത്തിയ പരാമർശത്തിനെതിരെ മുൻ ചീഫ് ജസ്റ്റിസ് ആർഎം ലോധ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ഹൈക്കോടതി ഒരിക്കലും ' ലക്ഷ്മൺ രേഖ' മറികടന്നിട്ടില്ലെന്നതിൽ അഭിമാനിക്കുന്നുവെന്നും കോടതി എല്ലായ്പ്പോഴും നീതി ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ഗുജറാത്ത് ഹൈക്കോടതി തന്റെ കർമ്മഭൂമിയായിരുന്നെന്നും ജസ്റ്റിസ് ഷാ പറഞ്ഞു. 22 വർഷം അഭിഭാഷകനായും 14 വർഷം ജഡ്ജായും അദ്ദേഹം ഇവിടെ പ്രവർത്തിച്ചിരുന്നു.
ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പ്രധാനമന്ത്രി ഒരു സ്റ്റാംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെ പുകഴ്ത്തി പ്രധാനമന്ത്രിയും സംസാരിച്ചു. അതേസമയം സുപ്രീം കോടതി സിറ്റിങ്ങ് ജഡ്ജ് നടത്തിയ പരാമർശത്തിനെതിരെ മുൻ ചീഫ് ജസ്റ്റിസ് ആർഎം ലോധ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.