ആപ്പ്ജില്ല

വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി

497-ാം വകുപ്പ് സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നത്

Samayam Malayalam 27 Sept 2018, 12:19 pm
ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ചിന്‍റേതാണ് വിധി.
Samayam Malayalam Supreme-Court-of-India


വിവാഹേതര ലൈംഗികബന്ധത്തിൽ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കു്നന 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് വിധി. രാജ്യത്ത് സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ ഉറപ്പ് നല്‍കുന്നതാണ് വിധി.

വിവാഹമോചനത്തിന് വിവാഹേതര ലൈംഗികബന്ധം കാരണമാകാമെങ്കിലും അതൊരു ക്രിമിനൽ കുറ്റമല്ലെന്ന് കോടതി പറഞ്ഞു. വിവാഹേതര ലൈംഗികബന്ധത്തിന്‍റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്തതായി തെളിവുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.

സ്ത്രീയ്ക്കു പുരുഷനും തുല്യാവകാശമാണുള്ളതെന്നും ലൈംഗികബന്ധത്തിനുള്ള സ്ത്രീയുടെ സ്വയംനിര്‍ണായകാവശകാശത്തെ ബഹുമാനിക്കണമെന്നും കോടതി പറ‍ഞ്ഞു. അതിനെ ഹനിക്കുന്നതാകരുത് വിവാഹം. സമൂഹത്തിന്‍റെ താത്പര്യത്തിന് അനുസരിച്ച് ചിന്തിക്കാനും ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനാകില്ലന്നും സ്ത്രീ ഭര്‍ത്താവിന്‍റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു.

വിവാഹത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്തുന്നതിനാൽ ഈ നിയമം റദ്ദാക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്