ന്യൂഡൽഹി: രാജ്യത്ത് സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതിയിൽ വാദം തുടങ്ങി. ഐപിസി 377-ാം വകുപ്പ് പ്രകാരം നിലവിൽ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാണ്.
2009ലെ ഡൽഹി ഹൈക്കോടതിയുടെ വിധി തള്ളി സ്വവര്‍ഗലൈംഗികത കുറ്റകരമാണെന്ന് സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. പങ്കാളികള്‍ തമ്മിലുള്ള ലൈംഗികബന്ധത്തിന്‍റെ നിയമസാധുത മാത്രമായിരിക്കും കോടതി പരിഗണിക്കുക. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വേര്‍പിരിയൽ, ദത്തെടുക്കൽ, നഷ്ടപരിഹാരം എന്നവിയും പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് 377-ാം വകുപ്പിന്‍റെ നിയമസാധുത പരിശോധിക്കുന്നത്. ഈ വകുപ്പ് പ്രകാരം പത്തു വര്‍ഷം മുതൽ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് സ്വവര്‍ഗപങ്കാളികള്‍ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം. ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
2009ലെ ഡൽഹി ഹൈക്കോടതിയുടെ വിധി തള്ളി സ്വവര്‍ഗലൈംഗികത കുറ്റകരമാണെന്ന് സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. പങ്കാളികള്‍ തമ്മിലുള്ള ലൈംഗികബന്ധത്തിന്‍റെ നിയമസാധുത മാത്രമായിരിക്കും കോടതി പരിഗണിക്കുക. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വേര്‍പിരിയൽ, ദത്തെടുക്കൽ, നഷ്ടപരിഹാരം എന്നവിയും പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് 377-ാം വകുപ്പിന്‍റെ നിയമസാധുത പരിശോധിക്കുന്നത്. ഈ വകുപ്പ് പ്രകാരം പത്തു വര്‍ഷം മുതൽ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് സ്വവര്‍ഗപങ്കാളികള്‍ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം. ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.