ന്യൂഡൽഹി: ബംഗാള്‍ സര്‍ക്കാരിനെതിരെ സിബിഐ നൽകിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് ഇന്ന് തന്നെ അടിയന്തരമായി പണിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളുകയും നാളെ മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിക്കുകയായിരുന്നു. സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയാണ് സിബിഐയ്ക്ക് വേണ്ടി ഹാജരായത്. ബംഗാള്‍ തര്‍ക്കത്തെ തുടര്‍ന്ന് അടിയന്തമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് രണ്ട് അപേക്ഷയാണ് സിബിഐ ഇന്ന് സുപ്രീംകോടതിയിൽ സമര്‍പ്പിച്ചത്. അടിയന്തമായി ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് സഹകരിക്കണമെന്നു നിര്‍ദ്ദേശിക്കണം, ചീഫ് സെക്രട്ടറിക്കും പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനുമെതിരെയുള്ള കോടതിയലക്ഷ്യ അപേക്ഷയും പരിഗണിക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
അതേസമയം ഈ അപേക്ഷയിൽ കാര്യമായി ഒന്നും തന്നെയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ അസാധാരണ സംഭവമാണ് പശ്ചിമബംഗാളിൽ നടക്കുന്നതെന്നും തെളിവ് നശിപ്പിക്കാനുള്ള നീക്കം ഉദ്യോഗസ്ഥരുടെഭാഗത്തുനിന്ന് ഉണ്ടായെന്നും തുഷാര്‍ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉടൻ തന്നെ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. തെളിവുകള്‍ വ്യക്തമാണെങ്കിൽ ശക്തമായി നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നാളെ 10.30 കേസ് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
അതേസമയം ഈ അപേക്ഷയിൽ കാര്യമായി ഒന്നും തന്നെയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ അസാധാരണ സംഭവമാണ് പശ്ചിമബംഗാളിൽ നടക്കുന്നതെന്നും തെളിവ് നശിപ്പിക്കാനുള്ള നീക്കം ഉദ്യോഗസ്ഥരുടെഭാഗത്തുനിന്ന് ഉണ്ടായെന്നും തുഷാര്‍ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉടൻ തന്നെ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. തെളിവുകള്‍ വ്യക്തമാണെങ്കിൽ ശക്തമായി നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നാളെ 10.30 കേസ് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.