ജലാലബാദ്: പഞ്ചാബിലെ ഫസിക ഗ്രാമത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 17 വയസ്സുകാരി പെൺകുട്ടി രക്തം വാർന്ന് മരിച്ചു. വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാത്തതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഒക്ടോബർ 25ന് മൂന്ന് പേർ ചേർന്നാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
സംഭവം അറിഞ്ഞെങ്കിലും മാനഹാനി ഭയന്ന് വീട്ടുകാർ ഇത് പുറത്തറിയിക്കാൻ തയ്യാറായില്ല. വീട്ടിൽ വെച്ച് തന്നെ പെൺകുട്ടിയെ പരിചരിക്കുകയായിരുന്നു. ഒടുവിൽ അനിയന്ത്രിതമായ രക്ത സ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ജലാലബാദിലെ സർക്കാർ സ്കൂളിൽ 11ാം ക്ലാസ്സ് വിദ്യാർഥിയാണ് പെൺകുട്ടി. സ്കൂളിൽ നിന്ന് വരുന്ന വഴി മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. ബന്ധുക്കൾ കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും പോലീസിൽ പരാതിപ്പെടാൻ പോലും തയ്യാറായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇത് വരെയും അറസ്റ്റ് ചെയ്തില്ല. പ്രായപൂർത്തിയാവാത്ത ഒരു യുവാവും പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
School girl bleeds to death after being gang raped in Punjab
A 17 year old girl, who was brutally gang raped by three men in Punjab's Fazilka district has died on Sunday.
സംഭവം അറിഞ്ഞെങ്കിലും മാനഹാനി ഭയന്ന് വീട്ടുകാർ ഇത് പുറത്തറിയിക്കാൻ തയ്യാറായില്ല. വീട്ടിൽ വെച്ച് തന്നെ പെൺകുട്ടിയെ പരിചരിക്കുകയായിരുന്നു. ഒടുവിൽ അനിയന്ത്രിതമായ രക്ത സ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ജലാലബാദിലെ സർക്കാർ സ്കൂളിൽ 11ാം ക്ലാസ്സ് വിദ്യാർഥിയാണ് പെൺകുട്ടി. സ്കൂളിൽ നിന്ന് വരുന്ന വഴി മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. ബന്ധുക്കൾ കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും പോലീസിൽ പരാതിപ്പെടാൻ പോലും തയ്യാറായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇത് വരെയും അറസ്റ്റ് ചെയ്തില്ല. പ്രായപൂർത്തിയാവാത്ത ഒരു യുവാവും പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
School girl bleeds to death after being gang raped in Punjab
A 17 year old girl, who was brutally gang raped by three men in Punjab's Fazilka district has died on Sunday.