ന്യൂഡൽഹി: രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. പശുക്കള്‍ പാലുത്പാദനംനിര്‍ത്തിയാലും അവയെ മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ഇത് രാജ്യത്തെ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. Also Read: പ്രവാസികളായ ഇന്ത്യക്കാർ ബീഫ് കഴിക്കുന്നത് വലിയ പ്രശ്നം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
തെരുവിലൂടെ അലഞ്ഞു നടക്കുന്ന പശുക്കള്‍ ഉത്തര്‍ പ്രദേശിൽ വലിയ പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലര്‍മാര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നും കര്‍ഷകര്‍ക്ക് പണമുണ്ടാക്കാൻ കഴിഞ്ഞാൽ പശുക്കളെ കര്‍ഷകര്‍ തെരുവിൽ ഉപേക്ഷിക്കന്നത് അവസാനിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതീക്ഷ.
Also Read: രാഹുലിനും ഒവൈസിക്കും രാജ്യത്തെ വിഭജിച്ച് ആഭ്യന്തര യുദ്ധം നടത്തണം: കേന്ദ്ര മന്ത്രി
പാൽ, ചാണകം, മൂത്ര തുടങ്ങിയവയിൽ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാൻ വലിയ സാധ്യതയുണ്ടെന്നും ഇത് ആത്യന്തികമായി രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയ്ക്കാണ് ഗുണം ചെയ്യുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുൻപ് പ്രവാസികളായ ഇന്ത്യക്കാർ വിദേശത്തു വെച്ച് ബീഫ് കഴിക്കുന്നത് വലിയ പ്രശ്നമാണെന്ന് ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. മിഷണറി സ്കൂളുകളിൽ പഠിക്കുന്നവർ ഭാരതത്തിൻ്റെ സംസ്കാരവും മൂല്യങ്ങളും മനസ്സിലാക്കുന്നില്ലെന്നും അവർ വിദേശത്തു ചെല്ലുമ്പോൾ ബീഫ് കഴിക്കുന്നുണ്ടെന്നുമായിരുന്നു ഗിരിരാജ് സിങിൻ്റെ പ്രസ്താവന.
തെരുവിലൂടെ അലഞ്ഞു നടക്കുന്ന പശുക്കള്‍ ഉത്തര്‍ പ്രദേശിൽ വലിയ പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലര്‍മാര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നും കര്‍ഷകര്‍ക്ക് പണമുണ്ടാക്കാൻ കഴിഞ്ഞാൽ പശുക്കളെ കര്‍ഷകര്‍ തെരുവിൽ ഉപേക്ഷിക്കന്നത് അവസാനിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതീക്ഷ.
Also Read: രാഹുലിനും ഒവൈസിക്കും രാജ്യത്തെ വിഭജിച്ച് ആഭ്യന്തര യുദ്ധം നടത്തണം: കേന്ദ്ര മന്ത്രി
പാൽ, ചാണകം, മൂത്ര തുടങ്ങിയവയിൽ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാൻ വലിയ സാധ്യതയുണ്ടെന്നും ഇത് ആത്യന്തികമായി രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയ്ക്കാണ് ഗുണം ചെയ്യുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുൻപ് പ്രവാസികളായ ഇന്ത്യക്കാർ വിദേശത്തു വെച്ച് ബീഫ് കഴിക്കുന്നത് വലിയ പ്രശ്നമാണെന്ന് ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. മിഷണറി സ്കൂളുകളിൽ പഠിക്കുന്നവർ ഭാരതത്തിൻ്റെ സംസ്കാരവും മൂല്യങ്ങളും മനസ്സിലാക്കുന്നില്ലെന്നും അവർ വിദേശത്തു ചെല്ലുമ്പോൾ ബീഫ് കഴിക്കുന്നുണ്ടെന്നുമായിരുന്നു ഗിരിരാജ് സിങിൻ്റെ പ്രസ്താവന.