ഹരിയാന: ബലാൽസംഗക്കേസിൽ തടവിൽ കഴിയുന്ന രാം റഹിം ഗുർമീത് സിങ്ങിൻ്റെ സിർസയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽ കൂടുതൽ പണവും ലാപ്ടോപ്പുകളും പ്ലാസ്റ്റിക് കറൻസിയും കണ്ടെത്തി. വംശനാശഭീഷണി നേരിടുന്ന ചില മൃഗങ്ങളെയും കണ്ടെത്തി.
പഞ്ചാബ്, ഹരിയാന കോടതികൾ നിയമിച്ച കോർട് കമ്മീഷണർ എ കെ എസ് പവാറിൻ്റെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുന്നത്. ആസ്ഥാനത്തിൻ്റെ പ്രധാന കവാടമായ സത്നാം ചൗകിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഗുർമീത് സിങിൻ്റെ വൃത്തികെട്ട രഹസ്യങ്ങളുടെ നിഗൂഢത താമസിയാതെ തന്നെ പുറത്തുവരുമെന്ന് ജില്ലാതല ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, പരിശോധനയുടെ ഭാഗമായി സിർസയിലെ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദു ചെയ്തു. രണ്ടു മുറികൾ സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Search at Ram Rahim's Dera headquarters: High amount of cash, laptops, plastic currency seized
A huge amount of cash has been recovered during the sanitisation exercise from the Dera Sacha Sauda headquarters.