ന്യൂഡൽഹി: ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ കുടുംബത്തിന് 6 കോടി രൂപ പിഴ ചുമത്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമായ സാരംഗ് കെമിക്കലുമായി ബന്ധപ്പെട്ട് രൂപാനി ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. 15 ലക്ഷം രൂപ പിഴയടക്കാനാണ് നിർദേശം. സെബിയുടെ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 22 കമ്പനികൾക്കും പിഴ ചുമത്തിയിട്ടുണ്ട്.
2016 ൽ സെബി 22 കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ രൂപാനിയുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല എന്നാണ് സെബി വ്യക്തമാക്കിയത്. 2011 മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് രൂപാനി ക്രമകേടുകൾ കാണിച്ചിരുന്നത്. 2016 ഓഗസ്റ്റിലാണ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. വ്യാപാര ക്രമകേടുകളെ കുറിച്ചുള്ള സെബിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി വിജയ് രൂപാനി രാജിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
ഗുജറാത്തിൽ തെരഞ്ഞെുടപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ വിഷയമായി ഉയർന്നുവന്നേക്കാം. പ്രതിപക്ഷം ഇനിമുതൽ ആയുധമാക്കുക രൂപാനിക്കെതിരെയുള്ള ഈ ആരോപണങ്ങളായിരിക്കും.
2016 ൽ സെബി 22 കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ രൂപാനിയുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല എന്നാണ് സെബി വ്യക്തമാക്കിയത്. 2011 മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് രൂപാനി ക്രമകേടുകൾ കാണിച്ചിരുന്നത്. 2016 ഓഗസ്റ്റിലാണ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. വ്യാപാര ക്രമകേടുകളെ കുറിച്ചുള്ള സെബിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി വിജയ് രൂപാനി രാജിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
ഗുജറാത്തിൽ തെരഞ്ഞെുടപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം രാഷ്ട്രീയ വിഷയമായി ഉയർന്നുവന്നേക്കാം. പ്രതിപക്ഷം ഇനിമുതൽ ആയുധമാക്കുക രൂപാനിക്കെതിരെയുള്ള ഈ ആരോപണങ്ങളായിരിക്കും.