ന്യൂഡൽഹി പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തലസ്ഥാനത്ത് രാഷ്ട്രപതിഭവന് മുന്നിൽ സജ്ജീകരിച്ച തുറന്ന വേദിയിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തക. വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മറ്റു മന്ത്രിമാര്‍ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ 22-ാമത് മന്ത്രിസഭ അധികാരമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ബിംസ്ടെക് രാഷ്ട്രത്തലവന്മാര് ഉള്‍പ്പെടെയുള്ള വിദേശപ്രതിനിധികളും ഡൽഹിയിലെത്തും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ചടങ്ങിനെത്തും. ഒട്ടേറെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും എത്തുന്ന ചടങ്ങിൽ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടു നിൽക്കും. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ഇന്ന് രാവിലെയോടെ കേന്ദ്രമന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവരും ഇത്തവണയും തുടര്‍ന്നേക്കും. കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ബിജെപി പുതുതായി നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളും മന്ത്രിസഭയിൽ ഇടംപിടിക്കും. അതേസമയം, ആരോഗ്യകാരണങ്ങളാൽ തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോട് മന്ത്രിസഭയിൽ തുടരണമെന്ന് മോദി നേരിട്ട് അഭ്യര്‍ത്ഥിച്ചതായാണ് സൂചന.
ബിജെപി അധ്യക്ഷൻ അമിത് ഷാ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തനിക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തന്നെ തുടരണമെന്ന താത്പര്യം നരേന്ദ്ര മോദിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ ആര്‍എസ്എസുമായും നരേന്ദ്രമോദിയും അമിത് ഷായും തമ്മിലും മാരത്തൺ ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ഒന്നാം എൻഡിഎ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിര്‍മലാ സീതാരാമൻ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, സുരേഷ് പ്രഭു, പീയൂഷ് ഗോയൽ, ധര്‍മേന്ദ്ര പ്രധാൻ, നരേന്ദ്ര സിങ് തോമര്‍, ജൂവൽ ഓറം, സ്മൃതി ഇറാനി തുടങ്ങിയവര്‍ മന്ത്രിസ്ഥാനത്ത് തുടര്‍ന്നേക്കും. എന്നാൽ ആരോഗ്യകാരണങ്ങള്‍ മൂലം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്ന സുഷമാ സ്വരാജ് മന്ത്രിസഭയിലുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇത്തവണ ലോക്സഭയിലേയ്ക്ക് കൂടുതൽ വനിതാ എംപിമാര്‍ എത്തിയ സാഹചര്യത്തിൽ കൂടുതൽ വനിതാമന്ത്രിമാരുണ്ടാകാനും സാധ്യതയുണ്ട്. ഉടൻ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ മന്ത്രിമാരുണ്ടാകും. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരനെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചത് മന്ത്രിസ്ഥാനത്തിനായാണെന്നാണ് സൂചന.
എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഡിഎംകെ തുടങ്ങിയവര്‍ക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടായേക്കും.
ഇന്ന് രാവിലെയോടെ കേന്ദ്രമന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവരും ഇത്തവണയും തുടര്‍ന്നേക്കും. കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ബിജെപി പുതുതായി നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളും മന്ത്രിസഭയിൽ ഇടംപിടിക്കും. അതേസമയം, ആരോഗ്യകാരണങ്ങളാൽ തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോട് മന്ത്രിസഭയിൽ തുടരണമെന്ന് മോദി നേരിട്ട് അഭ്യര്‍ത്ഥിച്ചതായാണ് സൂചന.
ബിജെപി അധ്യക്ഷൻ അമിത് ഷാ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തനിക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തന്നെ തുടരണമെന്ന താത്പര്യം നരേന്ദ്ര മോദിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ ആര്‍എസ്എസുമായും നരേന്ദ്രമോദിയും അമിത് ഷായും തമ്മിലും മാരത്തൺ ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ഒന്നാം എൻഡിഎ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിര്‍മലാ സീതാരാമൻ, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, സുരേഷ് പ്രഭു, പീയൂഷ് ഗോയൽ, ധര്‍മേന്ദ്ര പ്രധാൻ, നരേന്ദ്ര സിങ് തോമര്‍, ജൂവൽ ഓറം, സ്മൃതി ഇറാനി തുടങ്ങിയവര്‍ മന്ത്രിസ്ഥാനത്ത് തുടര്‍ന്നേക്കും. എന്നാൽ ആരോഗ്യകാരണങ്ങള്‍ മൂലം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്ന സുഷമാ സ്വരാജ് മന്ത്രിസഭയിലുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇത്തവണ ലോക്സഭയിലേയ്ക്ക് കൂടുതൽ വനിതാ എംപിമാര്‍ എത്തിയ സാഹചര്യത്തിൽ കൂടുതൽ വനിതാമന്ത്രിമാരുണ്ടാകാനും സാധ്യതയുണ്ട്. ഉടൻ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ മന്ത്രിമാരുണ്ടാകും. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരനെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചത് മന്ത്രിസ്ഥാനത്തിനായാണെന്നാണ് സൂചന.
എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഡിഎംകെ തുടങ്ങിയവര്‍ക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടായേക്കും.