കൊൽക്കത്ത: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയെ ശക്തമാക്കാൻ സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ഇന്ത്യയെ സംരക്ഷിക്കാൻ എല്ലാ മതേതര പാര്‍ട്ടികളും കൈകോര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കേരളം, ത്രിപുര, ബംഗാൾ എന്നീ ശക്തികേന്ദ്രങ്ങളിൽ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായി. ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. രാജ്യത്ത് ദൃശ്യമായ വലതുപക്ഷ ഏകീകരണം ആഗോള പ്രതിഭാസത്തിൻ്റെ ഭാഗമാണ്. പാര്‍ലമെൻ്റിലെ ഇടതുപക്ഷത്തിൻ്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങിയെന്നും ഇതിൽ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബിജെപി വൻ വിജയം നേടിയത്. ബിജെപിക്ക് ഒരു മുസ്ലീം എംപി പോലുമില്ല എന്നതാണ് ഇതിൻ്റെ തെളിവ്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബിജെപി വൻ വിജയം നേടിയത്. ബിജെപിക്ക് ഒരു മുസ്ലീം എംപി പോലുമില്ല എന്നതാണ് ഇതിൻ്റെ തെളിവ്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.