ആപ്പ്ജില്ല

'ബിജെപി നേതാവടക്കം 3 പേരെ വധിച്ച' ഭീകരൻ കൊല്ലപ്പെട്ടു; ബാരാമുള്ളയിൽ തിരിച്ചടിച്ച് സുരക്ഷാസേന

ഒരു വിദേശിയടക്കം മൂന്ന് ഭീകരര്‍ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ജമ്മു കശ്മീര്‍ പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിൽ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

Samayam Malayalam 19 Aug 2020, 8:58 am
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഭീകരനെയും വെടിവെച്ചു കൊന്നതായി പോലീസ്. രണ്ട് സിആര്‍പിഎഫ് ജവാന്മാരുടെയും ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെയും മരണത്തിന് ഇടയാക്കിയ ഏറ്റുമുട്ടലിന് ഒടുവിലാണ് ലഷ്കറെ തയ്ബ കമാൻഡറെ സുരക്ഷാ സേന വധിച്ചതെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തടസമില്ലെന്ന് കമ്മീഷനോട് ആരോഗ്യവകുപ്പ്

ലഷ്കര്‍ കമാൻഡറായ ഇയാളുടെ പേര് ഉസ്മാൻ എന്നാണെന്നും ഇയാള്‍ വിദേശിയാണെന്നും പോലീസ് വ്യക്തമാക്കി. ബാരാമുള്ളയിലെ ക്രീരിയിലെ ഒരു കാര്‍ഷികമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് തീവ്രവാദികളെ വധിച്ചെന്നാണ് സൈന്യം പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും പിന്നീട് മരണത്തിന് കീഴടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി.

Also Read:
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ കണക്ക് പുറത്തുവിട്ടു; ജൂലൈയിൽ 441 പേർക്ക് രോഗബാധ

ക്രീരിയിൽ വെച്ച് തീവ്രവാദികള്‍ സൈനികര്‍ക്കു നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടതോടെയാണ് ഏറ്റുമുട്ടലിന് തുടക്കമായത്. ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് സുരക്ഷാസൈനികര്‍ മരിക്കുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ പ്രദേശം വളഞ്ഞ ശേഷം സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇതോടെയാണ് മൂന്ന് ഭീകരരെ വധിക്കാനായതെന്ന് തിങ്കളാഴ്ച രാത്രി പിടിഐ പുറത്തു വിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. ലഷ്കറെ തയ്ബയുടെ ഉത്തര കശ്മീരിലെ ഒരു മുതിര്‍ന്ന കമാൻഡറായ സജദ് ഹൈദറും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് എകെ റൈഫിളുകളും മൂന്ന് പിസ്റ്റളുകളും ഭീകരരിൽ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ഹൈദറും ഉസ്മാനും ഭീകരസംഘടനയുടെ മുതിര്‍ന്ന കമാൻഡര്‍മാരാണെന്നും ഉസ്മാന് ജൂലൈയിൽ നടന്ന ബിജെപി നേതാവായ വസീം ബാരിയുടെയും പിതാവിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിൽ പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്