ആപ്പ്ജില്ല

മുതിര്‍ന്ന എഎപി നേതാവ് അശുതോഷ് പാര്‍ട്ടി വിട്ടു

തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം

Samayam Malayalam 15 Aug 2018, 1:18 pm
ന്യൂഡൽഹി: സ്ഥാപകനേതാക്കളിലൊരാളായ അശുതോഷ് പാര്‍ട്ടി വിട്ടതോടെ ആം ആദ്മി പാര്‍ട്ടിയിൽ പുതിയ പ്രതിസന്ധി. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളുടെ പേരിലാണ് പാര്‍ട്ടി വിട്ടതെന്നാണ് അശുതോഷിന്‍റെ വിശദീകരണം. അതേസമയം, പാര്‍ട്ടി വക്താവ് കൂടിയായ അശുതോഷിന്‍റെ രാജി എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളുടെ പേരിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam ashutosh


2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാന്ദ്നി ചൗക് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും അശുതോഷ് പരാജയപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാര്‍ഥിയായ കപിൽ സിബലിനെക്കാളും വോട്ട് അശുതോഷ് നേടിയിരുന്നു.

എല്ലാ യാത്രകൾക്കും ഒരു അവസാനമുണ്ട്. ആംആദ്മി പാർട്ടിയുമായുള്ള സുന്ദരവും വിപ്ലവകരവുമായ സഹകരണത്തിന് അവസാനമായിരിക്കുന്നു. പാർട്ടിയിൽനിന്നും ഞാൻ രാജിവയ്ക്കുകയാണ്. രാജി സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീർത്തും വ്യക്തിപരമായ കാരണങ്ങളുടെ പേരിലാണ് ഞാൻ പാർട്ടി വിടുന്നത്. പാർട്ടിയിൽ എനിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. ആശുതോഷ് ട്വിറ്ററിൽ കുറിച്ചു.

അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരവുമായി സഹകരണം പ്രഖ്യാപിച്ചാണ് ആശുതോഷ് രാഷ്ട്രീയത്തിലെത്തിയത്. അതിനു മുൻപ് ടിവി മാധ്യമപ്രവർത്തകനെന്ന നിലയിൽ പ്രശസ്തനായിരുന്നു അദ്ദേഹം. പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് തന്റെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും പിന്നാലെ വരരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചു.

നേരത്തെ, എഎപി രാജ്യസഭാ സ്ഥാനാർഥികളെ തിരഞ്ഞെടുത്ത കാര്യത്തിൽ ആശുതോഷ് അഭിപ്രായ വ്യത്യാസം പ്രകടമാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളുമായി ഒരുകാലത്ത് അടുത്തബന്ധം പുലർത്തിയിരുന്ന ആശുതോഷ്, അതിനുശേഷം അകൽച്ചയിലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്