ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന രാജീവ് ധവാൻ അഭിഭാഷകവൃത്തി അവസാനിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസുകളുടെ വാദങ്ങൾക്കിടെ വിമർശിച്ചതിനെ തുടർന്നാണ് ധവാൻ ജോലി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
താൻ അഭിഭാഷകവൃത്തി നിർത്തുന്നുവെന്ന് കാണിച്ച് ധവാൻ ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു. രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസിലും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍- കേന്ദ്രസര്‍ക്കാര്‍ കേസിലും വാദങ്ങള്‍ക്കിടെ ശബ്ദം ഉയര്‍ത്തി ഭീഷണിപ്പെടുത്തരുത് എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസ് വാദത്തിനിടെ ധവാൻ ചീഫ് ജസ്റ്റിസായി ദീപക് മിശ്രയോട് ശബ്ദം ഉയർത്തി സംസാരിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കെജ്രിവാൾ കേസിൽ ചീഫ് ജസ്റ്റിസ് ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് വിമർശനം ഉണ്ടായിരുന്നു. അഭിഭാഷകർ വാദത്തിനിടെ ശബ്ദമുയർത്തുന്നത് പോരായ്‌മയാണ് എന്ന് ദീപക് മിശ്ര പരാമർശിച്ചിരുന്നു.
താൻ അഭിഭാഷകവൃത്തി നിർത്തുന്നുവെന്ന് കാണിച്ച് ധവാൻ ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു. രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസിലും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍- കേന്ദ്രസര്‍ക്കാര്‍ കേസിലും വാദങ്ങള്‍ക്കിടെ ശബ്ദം ഉയര്‍ത്തി ഭീഷണിപ്പെടുത്തരുത് എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസ് വാദത്തിനിടെ ധവാൻ ചീഫ് ജസ്റ്റിസായി ദീപക് മിശ്രയോട് ശബ്ദം ഉയർത്തി സംസാരിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കെജ്രിവാൾ കേസിൽ ചീഫ് ജസ്റ്റിസ് ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് വിമർശനം ഉണ്ടായിരുന്നു. അഭിഭാഷകർ വാദത്തിനിടെ ശബ്ദമുയർത്തുന്നത് പോരായ്‌മയാണ് എന്ന് ദീപക് മിശ്ര പരാമർശിച്ചിരുന്നു.