മുംബൈ: എൻസിപി ദേശീയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ തള്ളി മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത്ത് പവാർ തന്നെ രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തനിക്ക് വാഷ്റൂമിൽ പോലും പോകാൻ പറ്റില്ലേയെന്നും അജിത്ത് പവാർ ചോദിച്ചു. എൻസിപി ദേശീയ സമ്മേളനത്തിൽ സംസാരിക്കാതെ ഇറങ്ങിപ്പോയതിനു പിന്നാലെയാണ് പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. 'സമയക്കുറവ് കാരണം താൻ സംസാരിച്ചില്ല. താൻ സംസാരിക്കാൻ പോലും നിശ്ചയിച്ചിരുന്നില്ല. പതിവുപോലെ മാധ്യമങ്ങൾ തന്നെക്കുറിച്ച് അതൃപ്തിയുള്ള ചില വാർത്തകൾ നൽകി. അതല്ല സ്ഥിതി. തനിക്ക് വാഷ്റൂമിൽ പോകാൻ പോലും പറ്റില്ലേ?'- അജിത് പവാർ ചോദിച്ചു.
എൻസിപി ദേശീയ സമ്മേളനത്തിൽ മുതിർന്ന നേതാവ് ജയന്ത് പാട്ടീലിന് സംസാരിക്കാൻ അവസരം നൽകിയതിനു പിന്നാലെയാണ് അജിത്ത് പവാർ വേദിവിട്ടിറങ്ങിയത്. ഈ സമയം പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറടക്കം വേദിയിൽ ഉണ്ടായിരുന്നു. സംസാരിക്കാനായി അജിത്ത് പവാറിൻ്റെ പേര് വിളിച്ചെങ്കിലും അദ്ദേഹം വേദിയിൽ ഉണ്ടായിരുന്നില്ല.
അജിത്ത് പവാർ വാഷ്റൂമിൽ പോയിരിക്കുകയാണെന്നും തിരിച്ചെത്തിയ ശേഷം ശരദ് പവാറിൻ്റെ കൃതജ്ഞതാ പ്രസംഗത്തിനു മുമ്പായി സംസാരിക്കുമെന്നും പാർട്ടി എംപിയായ പ്രഫുൽ പട്ടേൽ പറഞ്ഞു. പിന്നാലെ പാർട്ടി നേതാവും എംപിയുമായ സുപ്രിയ സുലെ അജിത്ത് പവാറിനെ അനുനയിപ്പിച്ചു തിരിച്ചെത്തിച്ചെങ്കിലും ശരദ് പവാർ കൃതജ്ഞതാ പ്രസംഗം ആരംഭിച്ചിരുന്നു. ഇതോടെ അജിത്ത് പവാറിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല.
2019 ൽ മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുന്നതിനിടെ അജിത്ത് പവാർ ബിജെപിയുമായി കൈകോർത്തിരുന്നു.
സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മൂന്നു പാർട്ടികളെയും ഞെട്ടിച്ച് അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്നാൽ 80 മണിക്കൂറിനുള്ളിൽ അജിത്ത് പവാറിന് സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് രൂപീകരിച്ച ത്രികക്ഷി സർക്കാരിൽ അജിത്ത് പവാറിന് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു.
Read Latest National News and Malayalam News
എൻസിപി ദേശീയ സമ്മേളനത്തിൽ മുതിർന്ന നേതാവ് ജയന്ത് പാട്ടീലിന് സംസാരിക്കാൻ അവസരം നൽകിയതിനു പിന്നാലെയാണ് അജിത്ത് പവാർ വേദിവിട്ടിറങ്ങിയത്. ഈ സമയം പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറടക്കം വേദിയിൽ ഉണ്ടായിരുന്നു. സംസാരിക്കാനായി അജിത്ത് പവാറിൻ്റെ പേര് വിളിച്ചെങ്കിലും അദ്ദേഹം വേദിയിൽ ഉണ്ടായിരുന്നില്ല.
അജിത്ത് പവാർ വാഷ്റൂമിൽ പോയിരിക്കുകയാണെന്നും തിരിച്ചെത്തിയ ശേഷം ശരദ് പവാറിൻ്റെ കൃതജ്ഞതാ പ്രസംഗത്തിനു മുമ്പായി സംസാരിക്കുമെന്നും പാർട്ടി എംപിയായ പ്രഫുൽ പട്ടേൽ പറഞ്ഞു. പിന്നാലെ പാർട്ടി നേതാവും എംപിയുമായ സുപ്രിയ സുലെ അജിത്ത് പവാറിനെ അനുനയിപ്പിച്ചു തിരിച്ചെത്തിച്ചെങ്കിലും ശരദ് പവാർ കൃതജ്ഞതാ പ്രസംഗം ആരംഭിച്ചിരുന്നു. ഇതോടെ അജിത്ത് പവാറിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല.
2019 ൽ മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുന്നതിനിടെ അജിത്ത് പവാർ ബിജെപിയുമായി കൈകോർത്തിരുന്നു.
സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മൂന്നു പാർട്ടികളെയും ഞെട്ടിച്ച് അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്നാൽ 80 മണിക്കൂറിനുള്ളിൽ അജിത്ത് പവാറിന് സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട് രൂപീകരിച്ച ത്രികക്ഷി സർക്കാരിൽ അജിത്ത് പവാറിന് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു.
Read Latest National News and Malayalam News