ന്യൂഡല്‍ഹി: രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും ഊഹാപോഹമാണെന്നും കമ്പനി വ്യക്തമാക്കി.
Also Read: 'കൊവിഷീൽഡ് കൈകളിലേക്ക്'; ഇന്ത്യക്കാർക്ക് 73 ദിവസത്തിനുള്ളിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് റിപ്പോർട്ട്
കൊവിഷീല്‍ഡ് എന്ന വാക്‌സിന്‍ നിര്‍മ്മിക്കാനും ഭാവിയിലേക്കുള്ള ഉപയോഗത്തിനുമായി സൂക്ഷിച്ചു വയ്ക്കാനും മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന് പൂനെ ആസ്ഥാനമായുള്ള കമ്പനി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പരീക്ഷണങ്ങള്‍ വിജയകരമാണെന്ന് തെളിയിക്കപ്പെടുകയും ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭ്യമാകുകയും ചെയ്താല്‍ മാത്രമേ കൊവിഷീല്‍ഡ് വിപണിയിലെത്തിക്കൂവെന്നും കമ്പനി വ്യക്തമാക്കി.
Also Read: വാക്‌സിനേഷന്‍ കൊണ്ടു മാത്രം കൊറോണവൈറസ് ഇല്ലാതാകില്ല; മനുഷ്യരുടെ കൂടെ എന്നും ഉണ്ടാകും: മുന്നറിയിപ്പ്
വാക്‌സിന്റെ രോഗപ്രതിരോധശേഷിയും പരിശോധിക്കുകയും ഫലപ്രദമാണേയെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ മാത്രമേ അതിന്‍റെ ലഭ്യത ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂവെന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.
Also Read: അസമിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഗൊഗോയിയോ? നിലപാട് വ്യക്തമാക്കി മുന്‍ ചീഫ് ജസ്റ്റിസ്
രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്സിൻ ലഭ്യമായി തുടങ്ങുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന ഉദ്ധരിച്ച് ബിസിനസ് ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് സൗജന്യമായി വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഉൽപ്പാദന മുൻഗണന നൽകുന്ന ലൈസൻസും വാക്സിൻ പരീക്ഷണം 58 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള അനുമതിയും ലഭിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അധികൃതർ വ്യക്തമാക്കിയതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.
ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രി ഓഫ് ഇന്ത്യ (സിടിആര്‍ഐ) യുമായി ചേര്‍ന്ന് കൊവിഷീല്‍ഡിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്റ്റര്‍ ചെയ്തു. രാജ്യത്തുടനീളമായി 1,600 ആരോഗ്യവാന്മാരായ ആളുകളിലാണ് പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി- ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിനാണ് 'കൊവിഷീൽഡ്.
Also Read: 'കൊവിഷീൽഡ് കൈകളിലേക്ക്'; ഇന്ത്യക്കാർക്ക് 73 ദിവസത്തിനുള്ളിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് റിപ്പോർട്ട്
കൊവിഷീല്‍ഡ് എന്ന വാക്‌സിന്‍ നിര്‍മ്മിക്കാനും ഭാവിയിലേക്കുള്ള ഉപയോഗത്തിനുമായി സൂക്ഷിച്ചു വയ്ക്കാനും മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന് പൂനെ ആസ്ഥാനമായുള്ള കമ്പനി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പരീക്ഷണങ്ങള്‍ വിജയകരമാണെന്ന് തെളിയിക്കപ്പെടുകയും ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭ്യമാകുകയും ചെയ്താല്‍ മാത്രമേ കൊവിഷീല്‍ഡ് വിപണിയിലെത്തിക്കൂവെന്നും കമ്പനി വ്യക്തമാക്കി.
Also Read: വാക്‌സിനേഷന്‍ കൊണ്ടു മാത്രം കൊറോണവൈറസ് ഇല്ലാതാകില്ല; മനുഷ്യരുടെ കൂടെ എന്നും ഉണ്ടാകും: മുന്നറിയിപ്പ്
വാക്‌സിന്റെ രോഗപ്രതിരോധശേഷിയും പരിശോധിക്കുകയും ഫലപ്രദമാണേയെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ മാത്രമേ അതിന്‍റെ ലഭ്യത ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂവെന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.
Also Read: അസമിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഗൊഗോയിയോ? നിലപാട് വ്യക്തമാക്കി മുന്‍ ചീഫ് ജസ്റ്റിസ്
രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്സിൻ ലഭ്യമായി തുടങ്ങുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന ഉദ്ധരിച്ച് ബിസിനസ് ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് സൗജന്യമായി വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഉൽപ്പാദന മുൻഗണന നൽകുന്ന ലൈസൻസും വാക്സിൻ പരീക്ഷണം 58 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള അനുമതിയും ലഭിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അധികൃതർ വ്യക്തമാക്കിയതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.
ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രി ഓഫ് ഇന്ത്യ (സിടിആര്‍ഐ) യുമായി ചേര്‍ന്ന് കൊവിഷീല്‍ഡിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്റ്റര്‍ ചെയ്തു. രാജ്യത്തുടനീളമായി 1,600 ആരോഗ്യവാന്മാരായ ആളുകളിലാണ് പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി- ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിനാണ് 'കൊവിഷീൽഡ്.