ജമ്മു: പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ പുൽവാമ ജില്ലയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 80 കിലോഗ്രാം ആര്‍ഡിഎക്സ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സൗത്ത് കശ്മീരിലെ മിദൂര മേഖലയിലാണ് ആക്രമണത്തിൻ്റെ ആസൂത്രണം നടന്നതെന്ന് പ്രഥാമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പ്രദേശത്ത് താമസിക്കുന്ന ആള്‍ക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഉയര്‍ന്ന ഗ്രെയിഡുള്ള 80 കിലോ ആര്‍ഡിഎക്സുമായി വന്ന വാഹനം എച്ച്ആര്‍ 49 എഫ് 0637 എന്ന ബസിൻ്റെ ഇടത്ത് വശത്തേക്ക് അതിശക്തമായി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അതിഭീകരമായ സ്ഫോടനം ഉണ്ടായതെന്ന് പോലീസ് വ്യത്തങ്ങള്‍ വിശദീകരിക്കുന്നു.
അതേസമയം വീരമൃത്യു വരിച്ച 40 സൈനികരുടെ മൃതദേഹങ്ങള്‍ ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിച്ചു. സൈന്യത്തിന്റെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമൻ,കേന്ദ്രമന്ത്രി രാജ്യവര്‍ധൻ വിങ് റാഥോഡ്, സേനാ മേധാവികള്‍, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.