ശിവകാശിയിൽ വീണ്ടും പൊട്ടിത്തെറി; ആറ് പേര്‍ കൊല്ലപ്പെട്ടു നിരവധിയാളുകള്‍ക്ക് പരിക്ക്
ശിവകാശിയിലെ കലൈകുറിച്ചി പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് അപകടമുണ്ടായിരിക്കുന്നത്. നിരവധിയാളുകൾ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുള്ളത്. രക്ഷാപ്രർത്തനം പുരോഗമിക്കുന്നു
Samayam Malayalam 25 Feb 2021, 8:04 pm
ഹൈലൈറ്റ്:
- ശിവകാശിയിലെ കലൈകുറിച്ചി പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് അപകടമുണ്ടായിരിക്കുന്നത്.
- നിരവധിയാളുകൾ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുള്ളത്.
- രക്ഷാപ്രർത്തനം പുരോഗമിക്കുന്നു
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയിൽ വീണ്ടും പടക്കനിര്‍മ്മാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ ആറ് പേര്‍ കൊല്ലപ്പെട്ടു നിരവധിയാളുകള്‍ക്ക് പരിക്ക്. Also Read : 'കേരളത്തെ താറടിക്കാൻ ശ്രമം', 'ഏറ്റവും കുറച്ചു മരണനിരക്കുള്ള സംസ്ഥാനം'; യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ കര്‍ണാടകത്തിനും മുഖ്യമന്ത്രിയുടെ വിമര്‍ശനം
തമിഴ്നാട് വിരുതനഗര്‍ ആരോഗ്യവിഭാഗം ജോയിന്റ് ഡയറക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശിവകാശിയിലെ കലൈകുറിച്ചി പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് അപകടമുണ്ടായിരിക്കുന്നത്. സ്‌ഫോടനം നടന്നയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീപിടുത്തത്തെ തുടര്‍ന്ന് മറ്റ് രാസ സ്ഫോടനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ചുവരികയാണ്. ഇപ്പോഴും നിരവധിയാളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സൂചന. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
23 പേരുടെ ജീവൻ അപഹരിച്ച സ്ഫോടനമുണ്ടായി രണ്ട് ആഴ്ചക്കുള്ളിലാണ് മറ്റൊരു സ്ഫോടനം ശിവകാശിയിലുണ്ടായിരിക്കുന്നത്. സാത്തൂര്‍ പ്രദേശത്താണ് അന്ന് അപകടമുണ്ടായത്. പടക്ക നിര്‍മ്മാണത്തിനിടെ രാസ പദാര്‍ത്ഥം നിറച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.
Also Read : രണ്ടാം ഘട്ട വാക്‌സിനേഷന്‍; വിപുലമായ ഒരുക്കങ്ങളുമായി കേരളം, നാളെ 4 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തും
അന്ന് സ്ഥാപനം പ്രവർത്തിച്ചത് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി ഈ പളനിസ്വാമിയും നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു.
തമിഴ്നാട് വിരുതനഗര്‍ ആരോഗ്യവിഭാഗം ജോയിന്റ് ഡയറക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശിവകാശിയിലെ കലൈകുറിച്ചി പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് അപകടമുണ്ടായിരിക്കുന്നത്. സ്‌ഫോടനം നടന്നയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീപിടുത്തത്തെ തുടര്‍ന്ന് മറ്റ് രാസ സ്ഫോടനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ചുവരികയാണ്. ഇപ്പോഴും നിരവധിയാളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സൂചന. ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
23 പേരുടെ ജീവൻ അപഹരിച്ച സ്ഫോടനമുണ്ടായി രണ്ട് ആഴ്ചക്കുള്ളിലാണ് മറ്റൊരു സ്ഫോടനം ശിവകാശിയിലുണ്ടായിരിക്കുന്നത്. സാത്തൂര്‍ പ്രദേശത്താണ് അന്ന് അപകടമുണ്ടായത്. പടക്ക നിര്‍മ്മാണത്തിനിടെ രാസ പദാര്‍ത്ഥം നിറച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.
Also Read : രണ്ടാം ഘട്ട വാക്‌സിനേഷന്‍; വിപുലമായ ഒരുക്കങ്ങളുമായി കേരളം, നാളെ 4 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തും
അന്ന് സ്ഥാപനം പ്രവർത്തിച്ചത് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി ഈ പളനിസ്വാമിയും നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു.