ചെന്നൈ: തമിഴ്നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 12 മരണം. വിരുദുനഗറിലെ ഒരു പടക്കനിര്‍മാണ ശാലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു മരണമുണ്ടായെന്നും കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ലെന്നുമായിരുന്നു വാര്‍ത്താ ഏജൻസിയായ എഎൻഐ ആദ്യം പുറത്തു വിട്ട വാര്‍ത്ത. ഇതിനു പിന്നാലെയാണ് അപകടത്തിൻ്റെ കൂടുതൽ വിവരങ്ങള്‍ പുറത്തു വരുന്നത്.
Also Read: ലൈക്ക് കിട്ടാൻ പണമിറക്കി ചെന്നിത്തല; കഴിഞ്ഞയാഴ്ച ഫേസ്ബുക്കിന് കൊടുത്തത് 1.25 ലക്ഷം
അപകടത്തിൽ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സാട്ടൂര്‍ അച്ചംകുളം ഗ്രാമത്തിലുള്ള ഒരു പടക്കനിര്‍മാണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പരസ്പരം ഉരസിയാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ചിലരുടെ നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: വിതുര പെണ്‍വാണിഭം; ഒന്നാംപ്രതി സുരേഷിന് 24 വർഷം കഠിന തടവ്
സ്ഥലത്തു നിന്ന് ഒന്നിനു പിറകെ ഒന്നായി സ്ഫോടനങ്ങളുണ്ടായെന്നും സ്ഫോടന ശബ്ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേട്ടെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ യുഎൻഐ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സാട്ടൂരിൽ നിന്നും ശിവകാശിയിയിൽ നിന്നുമുള്ള ഫയര്‍ എൻജിനുകളെത്തി രണ്ടു മണിക്കൂറോളം ശ്രമിച്ച ശേഷമാണ് അഗ്നിബാധ നിയന്ത്രണവിധേയമായത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ കണ്ണൻ മാധ്യമങ്ങളോടു പറഞ്ഞു.
Also Read: ലൈക്ക് കിട്ടാൻ പണമിറക്കി ചെന്നിത്തല; കഴിഞ്ഞയാഴ്ച ഫേസ്ബുക്കിന് കൊടുത്തത് 1.25 ലക്ഷം
അപകടത്തിൽ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സാട്ടൂര്‍ അച്ചംകുളം ഗ്രാമത്തിലുള്ള ഒരു പടക്കനിര്‍മാണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പരസ്പരം ഉരസിയാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ചിലരുടെ നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: വിതുര പെണ്‍വാണിഭം; ഒന്നാംപ്രതി സുരേഷിന് 24 വർഷം കഠിന തടവ്
സ്ഥലത്തു നിന്ന് ഒന്നിനു പിറകെ ഒന്നായി സ്ഫോടനങ്ങളുണ്ടായെന്നും സ്ഫോടന ശബ്ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേട്ടെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ യുഎൻഐ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സാട്ടൂരിൽ നിന്നും ശിവകാശിയിയിൽ നിന്നുമുള്ള ഫയര്‍ എൻജിനുകളെത്തി രണ്ടു മണിക്കൂറോളം ശ്രമിച്ച ശേഷമാണ് അഗ്നിബാധ നിയന്ത്രണവിധേയമായത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ കണ്ണൻ മാധ്യമങ്ങളോടു പറഞ്ഞു.