ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ മദ്യലഹരിയിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രം ഒഴിച്ച സംഭവത്തിൽ അറസ്റ്റിലായ മുംബൈ വ്യവസായി ശങ്കർ മിശ്ര വിചിത്രവാദവുമായി കോടതിയിൽ. യാത്രക്കാരി സ്വയം സീറ്റിൽ മൂത്രം ഒഴിക്കുകയായിരുന്നുവെന്ന് അദ്ദേഹം പട്യാല കോടതിയില്‍ വ്യക്തമാക്കി. പരാതി നൽകിയ സ്ത്രീയുടെ സീറ്റിൽ മൂത്രം ഒഴിച്ചത് താനല്ല. അവർ സ്വയം സീറ്റിൽ മൂത്രം ഒഴിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പോലീസിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ പട്യാല കോടതിയിലാണ് ശങ്കർ മിശ്ര വിചിത്രവാദം ഉന്നയിച്ചത്. നർത്തകിയായ സഹയാത്രികയ്ക്ക് മൂത്രാശയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. 80 ശതമാനം നർത്തകിമാർക്കും സമാനമായ പ്രശ്നങ്ങളുണ്ടെന്നും ശേഖർ മിശ്ര ആരോപിച്ചു. മിശ്രയുടെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്ത്രീയുടെ പരാതി പുറത്തുവന്നതോടെ ഒളിവിൽ പോയ മിശ്ര പിന്നീട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. മദ്യപിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നും പരാതിക്കാരിയായ സ്ത്രീയോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടിലാണ് മിശ്ര ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
പോലീസും മാധ്യമങ്ങളും ഈ കേസിൽ അനാവശ്യ ഇടപെടൽ നടത്തുകയാണെന്നും മിശ്രയുടെ അഭിഭാഷകൻ പറഞ്ഞു. മിശ്ര ഇരുന്ന സീറ്റിൽ നിന്നും യാത്രക്കാരിയുടെ സമീപത്തേക്ക് ചെല്ലാൻ കഴിയുമായിരുന്നില്ലെന്ന അഭിഭാഷകൻ്റെ വാദത്തെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചു. താനും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണെന്നായിരുന്നു ജഡ്ജി പറഞ്ഞത്. വിമാനത്തിലെ സീറ്റിങ് അറേഞ്ച്മെൻ്റ്സ് വ്യക്തമാക്കുന്ന ചിത്രം ഹാജരാക്കാനും കോടതി നിർദേശം നൽകി.
ഉന്നത ബന്ധങ്ങളുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന പോലീസിൻ്റെ വാദം അംഗീകരിച്ച കോടതി ശങ്കർ മിശ്രയ്ക്ക് ജാമ്യം കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. കേസിൻ്റെ നിർണായകമായ ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം. ബെംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് മിശ്ര പിടിയിലായത്.
നവംബർ ആറിന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസിൽ വെച്ചാണ് സംഭവം. മദ്യലഹരിയിലായ ശങ്കർ മിശ്ര കർണാടക സ്വദേശിനിയായ സഹയാത്രികയുടെ ശരീരത്തിൽ മൂത്രം ഒഴിക്കുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയുമായിരുന്നു. സ്ത്രീയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ വെൽസ് ഫാർഗോ കമ്പനിയിലെ ജോലിയിൽ നിന്നും ശങ്കർ മിശ്രയെ പിരിച്ചുവിട്ടിരുന്നു.
Read Latest Local News and Malayalam News
പോലീസിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ പട്യാല കോടതിയിലാണ് ശങ്കർ മിശ്ര വിചിത്രവാദം ഉന്നയിച്ചത്. നർത്തകിയായ സഹയാത്രികയ്ക്ക് മൂത്രാശയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. 80 ശതമാനം നർത്തകിമാർക്കും സമാനമായ പ്രശ്നങ്ങളുണ്ടെന്നും ശേഖർ മിശ്ര ആരോപിച്ചു. മിശ്രയുടെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്ത്രീയുടെ പരാതി പുറത്തുവന്നതോടെ ഒളിവിൽ പോയ മിശ്ര പിന്നീട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. മദ്യപിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നും പരാതിക്കാരിയായ സ്ത്രീയോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടിലാണ് മിശ്ര ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
പോലീസും മാധ്യമങ്ങളും ഈ കേസിൽ അനാവശ്യ ഇടപെടൽ നടത്തുകയാണെന്നും മിശ്രയുടെ അഭിഭാഷകൻ പറഞ്ഞു. മിശ്ര ഇരുന്ന സീറ്റിൽ നിന്നും യാത്രക്കാരിയുടെ സമീപത്തേക്ക് ചെല്ലാൻ കഴിയുമായിരുന്നില്ലെന്ന അഭിഭാഷകൻ്റെ വാദത്തെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചു. താനും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണെന്നായിരുന്നു ജഡ്ജി പറഞ്ഞത്. വിമാനത്തിലെ സീറ്റിങ് അറേഞ്ച്മെൻ്റ്സ് വ്യക്തമാക്കുന്ന ചിത്രം ഹാജരാക്കാനും കോടതി നിർദേശം നൽകി.
ഉന്നത ബന്ധങ്ങളുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന പോലീസിൻ്റെ വാദം അംഗീകരിച്ച കോടതി ശങ്കർ മിശ്രയ്ക്ക് ജാമ്യം കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. കേസിൻ്റെ നിർണായകമായ ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ വിശദീകരണം. ബെംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് മിശ്ര പിടിയിലായത്.
നവംബർ ആറിന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസിൽ വെച്ചാണ് സംഭവം. മദ്യലഹരിയിലായ ശങ്കർ മിശ്ര കർണാടക സ്വദേശിനിയായ സഹയാത്രികയുടെ ശരീരത്തിൽ മൂത്രം ഒഴിക്കുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയുമായിരുന്നു. സ്ത്രീയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ വെൽസ് ഫാർഗോ കമ്പനിയിലെ ജോലിയിൽ നിന്നും ശങ്കർ മിശ്രയെ പിരിച്ചുവിട്ടിരുന്നു.
Read Latest Local News and Malayalam News