ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് മത്സരിക്കാമെന്ന് സോണിയ ഗാന്ധി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സോണിയ തരൂരിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി കാട്ടിയതെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും തുറന്ന മത്സരം നടക്കട്ടെയെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളതെന്നും സോണി്യ ഗാന്ധി വ്യക്തമാക്കിയെന്നാണ് സൂചനകൾ. Also Read: യുവാക്കൾ തമ്മിൽ സൗഹൃദം, ശാരീരിക ബന്ധവും, വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി, തർക്കത്തിനിടയിൽ ഒരാളുടെ സ്വകാര്യ ഭാഗം മുറിച്ചെടുത്തു
അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്നുള്ള സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കത്തിന്റെ ഭാഗമായി തരൂര്‍ പല നേതാക്കളോടും സംസാരിച്ചിരുന്നു. ഇതിനിടയിലാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. സോണിയ വിയോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ തരൂര്‍ മത്സരത്തിനിറങ്ങുമെന്നതില്‍ സംശയമൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
Also Read: കുട്ടികളിലെ ലഹരി ഉപയോഗം, തടയാൻ കഴിയാതെ അധ്യാപകർ, അതിന് വ്യക്തമായ കാരണവുമുണ്ട്, സ്പീക്കർ തുറന്നു പറയുന്നു
എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന വാദവുമായി പല നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം. മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, യുപി കോണ്‍ഗ്രസ് ഘടകങ്ങള്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. രാജസ്ഥാന്, ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പ്രമേയം പാസാക്കിയിട്ടുണ്ട്.
അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത് വരുമെന്നും റിപ്പോർട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ലെന്നാണ് പലരുടേയും അഭിപ്രായം. സോണിയ ഗാന്ധിയെ കണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശശി തരൂർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Read Latest Kerala News and Malayalam News
അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കുമെന്നുള്ള സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കത്തിന്റെ ഭാഗമായി തരൂര്‍ പല നേതാക്കളോടും സംസാരിച്ചിരുന്നു. ഇതിനിടയിലാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. സോണിയ വിയോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ തരൂര്‍ മത്സരത്തിനിറങ്ങുമെന്നതില്‍ സംശയമൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
Also Read: കുട്ടികളിലെ ലഹരി ഉപയോഗം, തടയാൻ കഴിയാതെ അധ്യാപകർ, അതിന് വ്യക്തമായ കാരണവുമുണ്ട്, സ്പീക്കർ തുറന്നു പറയുന്നു
എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന വാദവുമായി പല നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം. മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, യുപി കോണ്‍ഗ്രസ് ഘടകങ്ങള്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. രാജസ്ഥാന്, ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം പ്രമേയം പാസാക്കിയിട്ടുണ്ട്.
അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത് വരുമെന്നും റിപ്പോർട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ലെന്നാണ് പലരുടേയും അഭിപ്രായം. സോണിയ ഗാന്ധിയെ കണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശശി തരൂർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Read Latest Kerala News and Malayalam News