ന്യൂഡൽഹി: കേരളത്തിലെ പ്രളയത്തിൽ രക്ഷയുടെ കരങ്ങള്‍ നീട്ടിയ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എം പി വ്യക്തമാക്കി. കേരളത്തിലാഞ്ഞടിച്ച പ്രളയത്തിനിടെ കേരളത്തിന്‍റെ സ്വന്തം സൈന്യമായി അവര്‍ നടത്തിയ രക്ഷാപ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാർശ ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി പുറത്തുനിന്നുള്ളൊരു എന്‍ട്രി എന്ന നിലയിലായിരിക്കും ശുപാര്‍ശ എന്നാണ് ലഭിക്കുന്ന വിവരം. ഈ വര്‍ഷം ആഗസ്റ്റില്‍ കനത്തമഴയെ തുടര്‍ന്ന് കേരളത്തിലുണ്ടായ പ്രളയത്തില്‍ നിസ്വാര്‍ത്ഥ സേവനമാണ് അവര്‍ കാഴ്ചവെച്ചത്. സേനയുടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ചെല്ലാൻ കഴിയാതിരുന്ന ഇടങ്ങളിലേക്ക് തങ്ങളുടെ ബോട്ടുകളുമായി വരും വരായ്കളൊന്നും നോക്കാതെ നിരവധി പേരെയാണ് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. മാത്രമല്ല പ്രായമായവര്‍ക്ക് ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം ശരീരം തന്നെ ചവിട്ടുപടിയായി അവരിൽ ചിലര്‍ നൽകുകയുമുണ്ടായി.
കേരളത്തിന്‍റെ സ്വന്തം സൈനികര്‍ എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ നിസ്തുല സേവനത്തെ പ്രകീര്‍ത്തിക്കുകയുമുണ്ടായി. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ മത്സ്യതൊഴിലാളികളുടെ സേവനത്തെ പ്രകീര്‍ത്തിച്ച് നിരവധി ലേഖനങ്ങളുള്‍പ്പെടെ വരികയുമുണ്ടായിരുന്നു. അതിനാൽ തന്നെ ലോകം മുഴുവൻ ഇവരുടെ സേവനം അറിഞ്ഞിട്ടുമുണ്ട്.
കേരളത്തിന്‍റെ സ്വന്തം സൈനികര്‍ എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ നിസ്തുല സേവനത്തെ പ്രകീര്‍ത്തിക്കുകയുമുണ്ടായി. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ മത്സ്യതൊഴിലാളികളുടെ സേവനത്തെ പ്രകീര്‍ത്തിച്ച് നിരവധി ലേഖനങ്ങളുള്‍പ്പെടെ വരികയുമുണ്ടായിരുന്നു. അതിനാൽ തന്നെ ലോകം മുഴുവൻ ഇവരുടെ സേവനം അറിഞ്ഞിട്ടുമുണ്ട്.