കോട്ട: ഐഐടി എൻട്രൻസ് ജയിച്ചതിൻറെ അടുത്ത ദിവസം വിദ്യാത്ഥിനി ജീവനൊടുക്കി. പതിനേഴ് വയസ്സുകാരിയാണ് രാജസ്ഥാനില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കിയത്. കിട്ടിയ റിസൾട്ടില്‍ നിരാശ പൂണ്ടാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം.
144 ആയിരുന്നു പെൺകുട്ടിയുടെ സ്കോര്‍. ഐഐടി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാനുള്ള സ്കോർ 100 ആണ്. എന്നാല്‍ സ്വന്തം സ്കോറില്‍ പെൺകുട്ടി ഒട്ടും സന്തുഷ്ടയായിരുന്നില്ലെന്ന് മുറിയില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
രക്ഷിതാക്കള്‍ക്കൊപ്പം ജീവിച്ചിരുന്ന പെൺകുട്ടി പ്രവേശന പരീക്ഷയ്ക്കായി പീശീലനത്തിനും പോകുന്നുണ്ടായിരുന്നു. റിസള്‍ട്ട് അറിഞ്ഞ കുട്ടി ആകെ നിരാശയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പിതാവ് പുറത്തേയ്ക്ക് പോയ ഉടന്‍ പെൺകുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
144 ആയിരുന്നു പെൺകുട്ടിയുടെ സ്കോര്‍. ഐഐടി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടാനുള്ള സ്കോർ 100 ആണ്. എന്നാല്‍ സ്വന്തം സ്കോറില്‍ പെൺകുട്ടി ഒട്ടും സന്തുഷ്ടയായിരുന്നില്ലെന്ന് മുറിയില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
രക്ഷിതാക്കള്‍ക്കൊപ്പം ജീവിച്ചിരുന്ന പെൺകുട്ടി പ്രവേശന പരീക്ഷയ്ക്കായി പീശീലനത്തിനും പോകുന്നുണ്ടായിരുന്നു. റിസള്‍ട്ട് അറിഞ്ഞ കുട്ടി ആകെ നിരാശയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. പിതാവ് പുറത്തേയ്ക്ക് പോയ ഉടന്‍ പെൺകുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.