ആപ്പ്ജില്ല

കശ്മീരിൽ ദാല്‍ തടാകത്തില്‍ ബിജെപിയുടെ പ്രചാരണ ബോട്ട് മറിഞ്ഞു; നേതാക്കളും മാധ്യമപ്രവർത്തകരും വെള്ളത്തിൽ

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിക്കാര ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് റാലിയായിരുന്നു ബിജെപി നടത്തിയത്. ഇതിനിടെയാണ് ഒരു ശിക്കാര മറിഞ്ഞതും നേതാക്കൾ വെള്ളത്തിൽ വീണതും. ഇവരെയെല്ലാവരെയും പിന്നീട് രക്ഷിച്ചു

Samayam Malayalam 13 Dec 2020, 11:28 pm
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ബിജെപി പ്രചാരണ ബോട്ട് ദാൽ തടാകത്തിൽ മറിഞ്ഞു. നാല് നേതാക്കളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്ന മരം കൊണ്ട് നിർമിച്ച ചെറിയ ബോട്ട് (ശിക്കാര)യാണ് അപടകത്തിൽപ്പെട്ടത്. വെള്ളത്തിൽ വീണ എല്ലാവരെയും രക്ഷപ്പെടുത്തിയതായി ഇംഗ്ലീഷ് മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജില്ല വികസന കൗണ്‍സില്‍(ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെയാണ് സംഭവം.
Samayam Malayalam Shikara carrying BJP workers capsizes
ബിജെപി പ്രചാരണ ബോട്ട് മറിഞ്ഞപ്പോൾ. PHOTO: PTI


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിക്കാര ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് റാലിയായിരുന്നു ബിജെപി നടത്തിയത്. ഇതിനിടയിലാണ് ഒരു ശിക്കാര മറിഞ്ഞതും നേതാക്കൾ ഉൾപ്പെടെയുള്ളവർ വെള്ളത്തിൽ വീഴുന്നതും. സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും നാട്ടുകാർക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Also Read : നടിക്ക് തുടര്‍ച്ചയായി വീഡിയോ കോൾ; അബദ്ധത്തിൽ ഫോണെടുത്തപ്പോൾ യുവാവ് സ്വയംഭോഗം ചെയ്യുന്ന കാഴ്ച; പരാതി നല്‍കി

ബോട്ട് തീരത്തേക്ക് അടുത്തപ്പോഴാണ് മറിഞ്ഞതെന്ന് ബിജെപി നേതാവ് ഷഹ്നവാസ് ഹുസൈന്‍ എന്‍ഡിടിവിയോട് പറഞ്ഞു. ശിക്കാരയിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ബോട്ടിൽ ധാരാളം മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. ദാൽ തടാകത്തിൽ നടന്ന ഒരു നല്ല റാലിയായിരുന്നു ഇത്. കരയിലെത്തുമ്പോഴാണ് ബോട്ട് മറിഞ്ഞത്,' ഹുസൈൻ പറഞ്ഞു.

Also Read : വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ; ജില്ലകളിലെ ഈ കൊവിഡ് കണക്കുകൾ അറിഞ്ഞിരിക്കാം


ജമ്മു കശ്മീരിന്റെ സാംസ്‌കാരിക അടയാളമാണ് ശിക്കാര ബോട്ടുകള്‍ കണക്കാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ടം നടക്കാനിരിക്കെയാണ് അപകടം നടന്നത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ശിക്കാര റാലിക്ക് നേതൃത്വം നല്‍കുന്നത്. ജമ്മു കശ്മീരിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല ഇദ്ദേഹത്തിനാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്