മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിൽ രാജ്യത്തെ സാമ്പത്തികാവസ്ഥ മോശമാണെന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശിവസേന രംഗത്ത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൻമോഹൻ സിങിന്‍റെ ഉപദേശം സ്വീകരിക്കണമെന്ന് ശിവസേന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയതാത്പര്യം കണക്കിലെടുത്ത് മൻമോഹൻ സിങിന്‍റെ ഉപദേശം സര്‍ക്കാര്‍ കേള്‍ക്കണമെന്നാണ് ബിജെപി സഖ്യകക്ഷിയായ ശിവസേനയുടെ ആവശ്യം. മോദി സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ചതെന്ന മൻമോഹൻ സിങിന്‍റെ വിമര്‍ശനം ധനമന്ത്രി നിര്‍മലാ സീതാരാമൻ തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് മുൻ പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി ശിവസേന രംഗത്തെത്തിയത്. പ്രശ്നത്തിൽ രാഷ്ട്രീയം കാണരുതെന്നും മുൻ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് സര്‍ക്കാര്‍ വില കൊടുക്കണമെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ ആവശ്യപ്പെട്ടു.
Also Read: സാമ്പത്തിക മാന്ദ്യത്തിന് പിന്നിൽ കേന്ദ്രസർക്കാരിൻ്റെ മൊത്തത്തിലുള്ള പിടിപ്പുകേട്: മൻമോഹൻ സിങ്
രാജ്യത്തെ സാമ്പത്തികാവസ്ഥ ഭയാനകമാണെന്നായിരുന്നു കഴിഞ്ഞ ആഴ്ച മൻമോഹൻ സിങ് ചൂണ്ടിക്കാട്ടിയത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിൽ തന്നെ വളര്‍ച്ചാനിരക്ക് 5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലായിരുന്നു സാമ്പത്തിക വിദഗ്ധൻ കൂടിയായ മൻമോഹൻ സിങിന്‍റെ വിലയിരുത്തൽ. നിലവിലെ വളര്‍ച്ചാ നിരക്ക് ദീര്‍ഘകാലം നീണ്ടു നിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനയാണെന്നും ഇന്ത്യയ്ക്ക് ഇതിലും വേഗത്തിൽ വളരാനുള്ള ശേഷിയുണ്ടെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്‍റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ മൻമോഹൻ സിങിന്‍റെ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യ എങ്ങനെയാണ് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നതെന്ന ചോദ്യമാണ് ഉന്നയിച്ചത്.
രാജ്യത്തെ സാമ്പത്തികാവസ്ഥ മരവിച്ചു നിൽക്കുകയാണെന്ന് ശിവസേന മുഖപത്രത്തിൽ പറയുന്നു. കശ്മീരും സാമ്പത്തിക മാന്ദ്യവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. മൻമോഹൻ സിങ് ഈ രംഗത്തെ വിദഗ്ധനാണ്. സാമ്പത്തിക മാന്ദ്യത്തിൽ രാഷ്ട്രീയം കാണാതെ പ്രതിസന്ധി പരിഹരിക്കാനായി വിദഗ്ധരെ രംഗത്തിറക്കേണ്ടതുണ്ട്. മൻമോഹൻ സിങിന്‍റെ ഉപദേശത്തിന് ചെവിയോര്‍ക്കണമെന്നാണ് രാജ്യതാത്പര്യം. എഡിറ്റോറിയലിൽ പറയുന്നു. ഇന്ത്യൻ സാമ്പത്തിക രംഗവും വാണിജ്യമേഖലയുമായി 35 വര്‍ഷത്തോളം ബന്ധമുള്ള മൻമോഹൻ സിങിന് രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെപ്പറ്റി സംസാരിക്കാൻ അവകാശമുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.
മൻമോഹൻ സിങ് മഴക്കോട്ട് ധരിച്ച് കുളിക്കുന്നയാളാണെന്ന 2017ലെ പ്രധാനമന്ത്രിയുടെ വിമര്‍ശനവും ശിവസേന മുഖപത്രം ഓര്‍മിപ്പിച്ചു. മൻമോഹൻ സിങിന് സാമ്പത്തിക രംഗത്തെക്കുറിച്ച് അറിയാമെന്ന് സമ്മതിക്കുന്നതിൽ മനസ്താപം വേണ്ടെന്നും രാജ്യത്തെ സമ്പദ്‍വ്യവസ്ഥ മോശമായിരുന്നപ്പോള്‍ അത് മെച്ചപ്പെടുത്താനായി അദ്ദേഹം അത്യധ്വാനം ചെയ്തിട്ടുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.
നോട്ടു നിരോധനം പരാജയമായിരുന്നുവെന്ന് വിമര്‍ശിച്ച മുഖപ്രസംഗം ജിഎസ്‍ടിയും നോട്ടു നിരോധനവുമാണ് രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിച്ചതെന്ന് കുറ്റപ്പെടുത്തി. രാജ്യത്തെ വ്യവസായികളുടെ കഴുത്തിനു ചുറ്റുമുള്ള കുരുക്കാണ് ജിഎസ്‍ടിയെന്നും മേഖലയിൽ ഇത് ഭയപ്പാട് സൃഷ്ടിച്ചിട്ടുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.
Also Read: സാമ്പത്തിക മാന്ദ്യത്തിന് പിന്നിൽ കേന്ദ്രസർക്കാരിൻ്റെ മൊത്തത്തിലുള്ള പിടിപ്പുകേട്: മൻമോഹൻ സിങ്
രാജ്യത്തെ സാമ്പത്തികാവസ്ഥ ഭയാനകമാണെന്നായിരുന്നു കഴിഞ്ഞ ആഴ്ച മൻമോഹൻ സിങ് ചൂണ്ടിക്കാട്ടിയത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിൽ തന്നെ വളര്‍ച്ചാനിരക്ക് 5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലായിരുന്നു സാമ്പത്തിക വിദഗ്ധൻ കൂടിയായ മൻമോഹൻ സിങിന്‍റെ വിലയിരുത്തൽ. നിലവിലെ വളര്‍ച്ചാ നിരക്ക് ദീര്‍ഘകാലം നീണ്ടു നിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനയാണെന്നും ഇന്ത്യയ്ക്ക് ഇതിലും വേഗത്തിൽ വളരാനുള്ള ശേഷിയുണ്ടെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്‍റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ മൻമോഹൻ സിങിന്‍റെ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യ എങ്ങനെയാണ് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നതെന്ന ചോദ്യമാണ് ഉന്നയിച്ചത്.
രാജ്യത്തെ സാമ്പത്തികാവസ്ഥ മരവിച്ചു നിൽക്കുകയാണെന്ന് ശിവസേന മുഖപത്രത്തിൽ പറയുന്നു. കശ്മീരും സാമ്പത്തിക മാന്ദ്യവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. മൻമോഹൻ സിങ് ഈ രംഗത്തെ വിദഗ്ധനാണ്. സാമ്പത്തിക മാന്ദ്യത്തിൽ രാഷ്ട്രീയം കാണാതെ പ്രതിസന്ധി പരിഹരിക്കാനായി വിദഗ്ധരെ രംഗത്തിറക്കേണ്ടതുണ്ട്. മൻമോഹൻ സിങിന്‍റെ ഉപദേശത്തിന് ചെവിയോര്‍ക്കണമെന്നാണ് രാജ്യതാത്പര്യം. എഡിറ്റോറിയലിൽ പറയുന്നു. ഇന്ത്യൻ സാമ്പത്തിക രംഗവും വാണിജ്യമേഖലയുമായി 35 വര്‍ഷത്തോളം ബന്ധമുള്ള മൻമോഹൻ സിങിന് രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെപ്പറ്റി സംസാരിക്കാൻ അവകാശമുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.
മൻമോഹൻ സിങ് മഴക്കോട്ട് ധരിച്ച് കുളിക്കുന്നയാളാണെന്ന 2017ലെ പ്രധാനമന്ത്രിയുടെ വിമര്‍ശനവും ശിവസേന മുഖപത്രം ഓര്‍മിപ്പിച്ചു. മൻമോഹൻ സിങിന് സാമ്പത്തിക രംഗത്തെക്കുറിച്ച് അറിയാമെന്ന് സമ്മതിക്കുന്നതിൽ മനസ്താപം വേണ്ടെന്നും രാജ്യത്തെ സമ്പദ്‍വ്യവസ്ഥ മോശമായിരുന്നപ്പോള്‍ അത് മെച്ചപ്പെടുത്താനായി അദ്ദേഹം അത്യധ്വാനം ചെയ്തിട്ടുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.
നോട്ടു നിരോധനം പരാജയമായിരുന്നുവെന്ന് വിമര്‍ശിച്ച മുഖപ്രസംഗം ജിഎസ്‍ടിയും നോട്ടു നിരോധനവുമാണ് രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിച്ചതെന്ന് കുറ്റപ്പെടുത്തി. രാജ്യത്തെ വ്യവസായികളുടെ കഴുത്തിനു ചുറ്റുമുള്ള കുരുക്കാണ് ജിഎസ്‍ടിയെന്നും മേഖലയിൽ ഇത് ഭയപ്പാട് സൃഷ്ടിച്ചിട്ടുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.