മുംബൈ: ബുർഖ നിരോധിക്കണമെന്ന് ശിവസേനയോ ഉദ്ധവ് താക്കറേയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശിവസേന മുഖപത്രം സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്റർ സഞ്ജയ് റൗത്ത്. സാമ്നയിൽ ബുർഖ നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അത് ശിവസേനയുടെയോ ഉദ്ദവ് താക്കറേയുടെയോ നിലപാടല്ലെന്നും സഞ്ജയ് പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ നൂറുകണക്കിന് പേരുടെ മരണത്തിനിരയാക്കിയ ശ്രീലങ്കയിലെ ഭീകരാക്രമണത്തെത്തുടർന്നാണ് സാമ്നയിൽ ബുർഖ നിരോധിക്കണം എന്ന ആവശ്യം ഉയർന്നത്. മുഖം മറയ്ക്കുന്നതരത്തിലുള്ള എല്ലാ വസ്ത്രങ്ങൾക്കും ശ്രീലങ്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയും ഇതേ മാർഗം പിന്തുടരണമെന്നാണ് സാമ്നയിൽ ആവശ്യപ്പെട്ടിരുന്നത്.
സാമ്നയിൽ വന്ന മുഖപ്രസംഗം വിവാദമായതിനെത്തുടർന്ന് ശിവസേനയുടെ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിർന്ന നേതാവ് എംഎൽഎസി നീലം ഗോർഹ് രംഗത്തെത്തിയിരുന്നു. ഇതൊരു വ്യക്തിയുടെ നിലപാടാകാം എന്നാൽ ശിവസേനയുട നിലപാട് ഇതല്ലെന്നും ഗോർഹ് പറഞ്ഞു.
സാമ്നയിലെ മുഖപ്രസംഗത്തിനെതിരെ നൂറുകണക്കിന് മുസ്ലിം സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. ഭരണഘടനയേയും രാജ്യത്തെയും സംരക്ഷിക്കണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകൾ പ്രതിഷേധിച്ചത്.
സാമ്നയിൽ വന്ന മുഖപ്രസംഗം വിവാദമായതിനെത്തുടർന്ന് ശിവസേനയുടെ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിർന്ന നേതാവ് എംഎൽഎസി നീലം ഗോർഹ് രംഗത്തെത്തിയിരുന്നു. ഇതൊരു വ്യക്തിയുടെ നിലപാടാകാം എന്നാൽ ശിവസേനയുട നിലപാട് ഇതല്ലെന്നും ഗോർഹ് പറഞ്ഞു.
സാമ്നയിലെ മുഖപ്രസംഗത്തിനെതിരെ നൂറുകണക്കിന് മുസ്ലിം സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. ഭരണഘടനയേയും രാജ്യത്തെയും സംരക്ഷിക്കണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകൾ പ്രതിഷേധിച്ചത്.