ആപ്പ്ജില്ല

ഗുജറാത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനത്തിന് കാരണം 'നമസ്തേ ട്രംപ്' ആണെന്ന് ശിവസേന

അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ നമസ്തേ ട്രംപ് പരിപാടിക്കെതിരെ വിമർശനവുമായി ശിവസേന

Samayam Malayalam 31 May 2020, 4:08 pm
അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയാണ് ഗുജറാത്തിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് സ്വീകരണം കൊടുക്കാൻ നടത്തിയ പരിപാടിയായിരുന്നു ഇത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്തിൻെറ ആരോപണം.
Samayam Malayalam നമസ്തേ ട്രംപിനെതിരെ വിമർശനം
നമസ്തേ ട്രംപിനെതിരെ വിമർശനം


ഫെബ്രുവരിയിലാണ് അഹമ്മദാബാദിൽ ഈ പരിപാടി നടന്നത്. പങ്കെടുക്കാനെത്തിയവരിൽ പലരും മുംബൈ, ഡൽഹി നഗരങ്ങളിലും സന്ദർശിച്ചിരുന്നു. യാതൊരു വിധ മുൻകരുതലുകളും തയ്യാറെടുപ്പുകളും ഇല്ലാതെയാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ എല്ലാം സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം ആക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഫ്ലോയ്ഡിൻെറ കഴുത്തിൽ പൊലീസുകാരൻ കാൽ ഞെരിച്ചത് എട്ട് മിനിറ്റിലധികം; മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ!

ഫെബ്രുവരി 24ന് നടത്തിയ നമസ്തേ ട്രംപ് പരിപാടിയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. ഇതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും പങ്കെടുത്ത റോഡ് ഷോയും ഉണ്ടായിരുന്നു. റോഡ് ഷോയ്ക്ക് ശേഷം ഇരുനേതാക്കളും മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിർമ്മിച്ച കൂറ്റൻ സ്റ്റേജിൽ നിന്ന് സംസാരിക്കുകയും ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗവ്യാപനം ഉണ്ടായിട്ടുള്ള സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും ഗുജറാത്തും ന്യൂഡൽഹിയും.

Also Read: സംസ്ഥാനങ്ങൾ ആൻറിബോഡി ടെസ്റ്റുകൾ വ‍ർധിപ്പിക്കണം; നിർദ്ദേശവുമായി ഐസിഎംആർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്