ആപ്പ്ജില്ല

രാഷ്ട്രീയ അട്ടിമറി: മഹാരാഷ്ട്രയിലെ ബിജെപി മഹാനാടകത്തില്‍ തീരാനഷ്ടം ശിവസേനയ്ക്ക്

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ഒരു തീരുമാനം ഉണ്ടായിരുന്നില്ല. ഒറ്റ രാത്രി കൊണ്ടാണ് എല്ലാം മാറി മറിഞ്ഞത്.

Samayam Malayalam 23 Nov 2019, 10:42 am
മുംബൈ: മഹാരാഷ്ട്രയില്‍ മഹാനാടകത്തിലൂടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായതില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റത് ശിവസേനയ്ക്ക്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യം ശനിയാഴ്ച സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം.
Samayam Malayalam Uddhav Thackeray


Also Read: മഹാരാഷ്ട്ര: രാഷ്‌ട്രപതി ഭരണം പിൻവലിച്ചത് ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ട് മുൻപ്; 'മഹാ'നാടകം ആരുടെ തിരക്കഥ?

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞും മന്ത്രിസഭാ രൂപീകരണത്തില്‍ തീരുമാനം ഉണ്ടായിരുന്നില്ല. ഇന്നു രാവിലെ എന്‍സിപി നേതാവ് ശരദ് പവാര്‍ പത്രസമ്മേളനം നടത്താനിരിക്കെയാണ് എല്ലാം മാറിമറിഞ്ഞത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും എന്‍സിപി നേതാവും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

Also Read: രാഷ്ട്രീയ അട്ടിമറി: മഹാരാഷ്ട്രയിലെ ബിജെപി മഹാനാടകത്തില്‍ തീരാനഷ്ടം ശിവസേനയ്ക്ക്

കഴിഞ്ഞയാഴ്ച ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസില്‍ അതൃപ്തി ഉടലെടുത്തിരുന്നു. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താതെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഒരു തീരുമാനവും എടുക്കില്ലെന്ന് ശരദ് പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍, മഹാരാഷ്ട്രയില്‍ ഒറ്റ രാത്രികൊണ്ട് തീരുമാനങ്ങള്‍ മാറിമറിയുകയായിരുന്നു. ശിവസേനയെ പിന്തുണയ്ക്കാന്‍ വേണ്ടി കോണ്‍ഗ്രസിനെ കൊണ്ടു സമ്മതിപ്പിക്കാന്‍ ചര്‍ച്ച നടത്തിയതും പവാറാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്ക് പിന്തുണ നല്‍കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. അജിത് പവാറിന്റെ ഈ തീരുമാനത്തിന് തന്റെ പിന്തുണയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read: മഹാരാഷ്ട്രയിൽ നടന്നത് ചതിയെന്ന് കോൺഗ്രസ്; എൻസിപി നീക്കം ശരത് പവാറിൻ്റെ അനുമതിയോടെ?

മൂന്നു പതിറ്റാണ്ടു കാലത്തെ ബിജെപിയുമായുള്ള ബന്ധം ശിവസനേ വിട്ടത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ലോക്‌സഭയിലെ അംഗബലത്തില്‍ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് ശിവസേന. മഹാരാഷ്ട്രിയിലെ മുഖ്യമന്ത്രിപദം പങ്കുവെയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടര്‍ന്നും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളുമാണ് ശിവസേന സഖ്യം വിടാന്‍ നയിച്ചത്. മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യം ബിജെപി നിരസിച്ചതോടെ എന്‍സിപി, കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേന ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. 288 അംഗ നിയമസഭയില്‍ ബിജെപി 152 സീറ്റുകളിലും ശ്വസേന 124 സീറ്റുകളിലുമാണ് മത്സരിച്ചത്. ബിജെപി 105 സീറ്റു നേടചി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 56 സീറ്റുകള്‍ നേടി ശിവസനേ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

Also Read: എന്തുകൊണ്ട് കോൺഗ്രസ് - സേന മുന്നണി വേണ്ട.. എന്തുകൊണ്ട് ബിജെപിക്ക് ഒപ്പം? എൻസിപിക്ക് എല്ലാത്തിനും കൃത്യമായ ഉത്തരമുണ്ട്.. പവാർ പറയുന്നു!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്