ന്യൂഡൽഹി: സൈന്യത്തെ നിരീക്ഷിക്കാൻ മാവോയിസ്‌റ്റുകൾ ഡ്രോൺ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഛത്തീസ്‌ഗഡിലെ തെക്കൻ മേഖലയിലെ ബസ്‌തറിലെ സിആർപിഎഫ് ക്യാമ്പിന് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. കഴിഞ്ഞ മാസം കിസ്‌തറാമിലെയും പല്ലോഡിയിലെയും സിആർപിഎഫ് ക്യാമ്പിന് സമീപത്താണ് ഡ്രോൺ എത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ നാല് പ്രാവശ്യമാണ് ഡ്രോൺ താഴ്‌ന്ന് പറന്നത്. സൈന്യത്തിൻ്റെ ശ്രദ്ധയിൽ പെട്ടതോടെ ഡ്രോൺ അതിവേഗം അപ്രത്യക്ഷമായി.
ഡ്രോണുകൾ കണ്ടെത്തിയതോടെ ഇൻ്റലിജൻസ് അന്വേഷണത്തിന് നിർദേശം നൽകി. സൈനിക ക്യാമ്പിന് സമീപത്തെ നിരീക്ഷണം ശക്തമാക്കി. മാവോയിസ്‌റ്റ് ആക്രമണ സാധ്യതകൾ നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയതെന്നതാണ് ശ്രദ്ധേയം.
മാവോയിസ്‌റ്റ് സംഘമാണ് ഡ്രോൺ സൈനിക ക്യാമ്പിന് സമീപത്തൂടെ പറത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സുരക്ഷാ ഏജൻസിക്കും രഹസ്യന്വേഷണ വിഭാഗത്തിനും കൈമാറുമെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ വീണ്ടും എത്തിയാൽ വെടിവെച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ഡ്രോണുകൾ സൈനിക ക്യാമ്പിലെ ദൃശ്യങ്ങൾ പകർത്തിയിരുന്നോ എന്ന് വ്യക്തമല്ല.
ഡ്രോണുകൾ കണ്ടെത്തിയതോടെ ഇൻ്റലിജൻസ് അന്വേഷണത്തിന് നിർദേശം നൽകി. സൈനിക ക്യാമ്പിന് സമീപത്തെ നിരീക്ഷണം ശക്തമാക്കി. മാവോയിസ്‌റ്റ് ആക്രമണ സാധ്യതകൾ നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് ഡ്രോണുകൾ കണ്ടെത്തിയതെന്നതാണ് ശ്രദ്ധേയം.
മാവോയിസ്‌റ്റ് സംഘമാണ് ഡ്രോൺ സൈനിക ക്യാമ്പിന് സമീപത്തൂടെ പറത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സുരക്ഷാ ഏജൻസിക്കും രഹസ്യന്വേഷണ വിഭാഗത്തിനും കൈമാറുമെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ വീണ്ടും എത്തിയാൽ വെടിവെച്ചിടാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ഡ്രോണുകൾ സൈനിക ക്യാമ്പിലെ ദൃശ്യങ്ങൾ പകർത്തിയിരുന്നോ എന്ന് വ്യക്തമല്ല.