ന്യൂഡൽഹി: ബാലകോട്ട് ഭീകരാക്രമണത്തിന് ശേഷമുള്ള രാഷ്ട്രീയ പശ്ചാത്തലം ബിജെപി രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുൽവാമ ഭീകരാക്രമണത്തിനു ശേഷമുണ്ടായ സംഭവ വികാസങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടത്തിനായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ സൈന്യം എല്ലാവരുടേതുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും തിരക്കഥയിലാണ് കാര്യങ്ങള്‍ മുൻപോട്ടു പോകുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. പുൽവാമ ആക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങളെ മോദി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി രാഷ്ട്രീയവത്കരിക്കുകയാണന്ന് യെച്ചൂരി ആരോപിച്ചു. ബിജെപി രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ബാലകോട്ട് വ്യോമസേന നടത്തിയ ആക്രമണത്തിൽ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പറയുന്നത്. എന്നാൽ ആരെയും കൊല്ലാനുദ്ദേശിച്ചല്ല ഓപ്പറേഷൻ നടത്തിയതെന്ന് ഒരു ബിജെപി മന്ത്രി പറയുന്നു. ഭരണപക്ഷം ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇവയെല്ലാം ബിജെപി ഉപയോഗിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ഭീകരാക്രമണത്തിനു ശേഷമുണ്ടായ രാഷ്ട്രീയ പശ്ചാത്തലം ബിജെപി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രസ്താവനയിറക്കിയിരുന്നു. ബിജെപിയുടെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.
ബാലകോട്ട് വ്യോമസേന നടത്തിയ ആക്രമണത്തിൽ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പറയുന്നത്. എന്നാൽ ആരെയും കൊല്ലാനുദ്ദേശിച്ചല്ല ഓപ്പറേഷൻ നടത്തിയതെന്ന് ഒരു ബിജെപി മന്ത്രി പറയുന്നു. ഭരണപക്ഷം ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇവയെല്ലാം ബിജെപി ഉപയോഗിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ഭീകരാക്രമണത്തിനു ശേഷമുണ്ടായ രാഷ്ട്രീയ പശ്ചാത്തലം ബിജെപി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രസ്താവനയിറക്കിയിരുന്നു. ബിജെപിയുടെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.