ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്ക്കെതിരെ വിശാലസഖ്യം രൂപീകരിക്കുമെന്ന സൂചനയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിനു ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തിൽ വരാനുള്ള നടപടികളുണ്ടാകുമെന്നായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍.
ലൈംഗികാരോപണവിധേയനായ പി കെ ശശി എംഎൽഎയ്ക്ക് ലഭിച്ചത് ഏറ്റവും ഉയര്‍ന്ന ശിക്ഷയാണെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. പീഡനപരാതികളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കുക എന്നത് ഉയര്‍ന്ന ശിക്ഷയാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യാ കേസിൽ സുപ്രീം കോടതി വിധി എന്താണെങ്കിലും നടപ്പാക്കണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ലൈംഗികാരോപണവിധേയനായ പി കെ ശശി എംഎൽഎയ്ക്ക് ലഭിച്ചത് ഏറ്റവും ഉയര്‍ന്ന ശിക്ഷയാണെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. പീഡനപരാതികളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കുക എന്നത് ഉയര്‍ന്ന ശിക്ഷയാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യാ കേസിൽ സുപ്രീം കോടതി വിധി എന്താണെങ്കിലും നടപ്പാക്കണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.