ന്യൂഡൽഹി: ഡിസ്ലെക്സിയ ബാധിച്ചവരെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അസഹ്യവും ലജ്ജാകരവുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പരാമർശങ്ങൾ നടത്തുന്നക് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മളില്‍ ചിലര്‍ക്ക് ഡിസ്ലക്‌സിയ ബാധിച്ച ബന്ധുക്കളോ, സുഹൃത്തുക്കളോ, മാതാപിതാക്കളോ ഉണ്ടാവാം. എഴുപത് വര്‍ഷത്തില്‍ ആദ്യമായാണ് ഇത്രയും പരുക്കനായ ഒരാള്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നിര്‍ത്തൂ മിസ്റ്റര്‍ മോദി. ഇതാണോ നിങ്ങളുടെ സംസ്‌കാരമെന്നും യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
ഉത്തരാഖണ്ഡിലെ ഖരഗ്പുരില്‍ വിദ്യാർത്ഥികളുമായി നടത്തി സംവാദത്തിലായിരുന്നു മോദിയുടെ പരിഹാസം. സംവാദത്തിനിടെ ഡിസ്ലെക്സിയ രോഗികളെക്കുറിച്ച് ഒരു വിദ്യാർത്ഥിനി വിശദീകരിച്ചു. വിദ്യാർത്ഥിയുടെ ചോദ്യം പൂർത്തിയാക്കുന്നതിനു മുമ്പ് ഇടപെട്ടാണ് മോദി ഡിസ്ലെക്സിയ രോഗികളെ അപമാനിച്ചത്.
രോഗികളെ പരിഹസിച്ച നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തിനു പിന്നിൽ നിൽക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക് കൊണ്ടുവരാൻ ഒരു വിദ്യാർത്ഥിനി നടത്തുന്ന ശ്രമത്തെ പരിഹസിച്ചതുകൊണ്ട് എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് സമൂഹ മാധ്യമങ്ങൾ പ്രധാനമന്ത്രിയോട് ചോദിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഖരഗ്പുരില്‍ വിദ്യാർത്ഥികളുമായി നടത്തി സംവാദത്തിലായിരുന്നു മോദിയുടെ പരിഹാസം. സംവാദത്തിനിടെ ഡിസ്ലെക്സിയ രോഗികളെക്കുറിച്ച് ഒരു വിദ്യാർത്ഥിനി വിശദീകരിച്ചു. വിദ്യാർത്ഥിയുടെ ചോദ്യം പൂർത്തിയാക്കുന്നതിനു മുമ്പ് ഇടപെട്ടാണ് മോദി ഡിസ്ലെക്സിയ രോഗികളെ അപമാനിച്ചത്.
രോഗികളെ പരിഹസിച്ച നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തിനു പിന്നിൽ നിൽക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക് കൊണ്ടുവരാൻ ഒരു വിദ്യാർത്ഥിനി നടത്തുന്ന ശ്രമത്തെ പരിഹസിച്ചതുകൊണ്ട് എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് സമൂഹ മാധ്യമങ്ങൾ പ്രധാനമന്ത്രിയോട് ചോദിക്കുന്നത്.