ന്യൂഡൽഹി: ബിജെപി നയരൂപീകരണത്തിൽ തന്നെ വിമർശിച്ചവർക്ക് മറുപടി നൽകി സീതാറാം യെച്ചൂരി. തന്നെ കോൺഗ്രസ് അനുകൂലി എന്ന് പറയുന്നവർ ബിജെപി അനുകൂലികളാണെന്ന് തനിക്ക് വാദിക്കാമെന്ന് യെച്ചൂരി വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ പരാമർശം. താൻ കോൺഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല, മറിച്ച് ഇന്ത്യക്ക് വേണ്ടിയും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുമാണ് നിലകൊള്ളുന്നതെന്ന് യെച്ചൂരി അഭിമുഖത്തിൽ പറഞ്ഞു. സിപിഎം ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാൻ താൻ ഒരുക്കമാണ് എന്നാൽ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് തൽസ്ഥാനത്ത് തുടരുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
താൻ കൊണ്ടുവരുന്ന പ്രമേയം തള്ളിയാൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് പോളിറ്റ് ബ്യൂറോയെയും കേന്ദ്രകമ്മിറ്റിയെയും അറിയിച്ചിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി. താൻ രാജിവെച്ചാൽ പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന തോന്നൽ വരികയും പാർട്ടി പിളരുകയും ചെയ്യും. കേന്ദ്രകമ്മിറ്റിയിൽ താൻ തുടരണമെന്ന് എല്ലാവരും ഐക്യകണ്ഠേന അറിയിച്ചെന്നും യെച്ചൂരി പ്രസ്താവിച്ചു.
പാർട്ടിയിൽ എന്നും ഉൾപാർട്ടി ജനാധിപത്യത്തിന് ഇടമുണ്ട്. ഇത് ഒരിക്കലും വ്യക്തിപരമായ വിഷയമല്ല. ബിജെപിയെയും അവരുടെ വർഗീയ അജണ്ടയെയും എതിർക്കുക എന്നതാണ് മുന്നിലുള്ള ലക്ഷ്യം. അത് നയങ്ങളിലൂടെ മാത്രമേ സാക്ഷാത്‌കരിക്കാനാകൂ. പാർട്ടിയിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
താൻ കൊണ്ടുവരുന്ന പ്രമേയം തള്ളിയാൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് പോളിറ്റ് ബ്യൂറോയെയും കേന്ദ്രകമ്മിറ്റിയെയും അറിയിച്ചിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി. താൻ രാജിവെച്ചാൽ പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന തോന്നൽ വരികയും പാർട്ടി പിളരുകയും ചെയ്യും. കേന്ദ്രകമ്മിറ്റിയിൽ താൻ തുടരണമെന്ന് എല്ലാവരും ഐക്യകണ്ഠേന അറിയിച്ചെന്നും യെച്ചൂരി പ്രസ്താവിച്ചു.
പാർട്ടിയിൽ എന്നും ഉൾപാർട്ടി ജനാധിപത്യത്തിന് ഇടമുണ്ട്. ഇത് ഒരിക്കലും വ്യക്തിപരമായ വിഷയമല്ല. ബിജെപിയെയും അവരുടെ വർഗീയ അജണ്ടയെയും എതിർക്കുക എന്നതാണ് മുന്നിലുള്ള ലക്ഷ്യം. അത് നയങ്ങളിലൂടെ മാത്രമേ സാക്ഷാത്‌കരിക്കാനാകൂ. പാർട്ടിയിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.