ന്യൂഡൽഹി: ഓക്സിജനും വാക്സിനും അടിയന്തരമായി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നൽകി. വൈകാരികമായ വരികളാണ് കത്തിലുള്ളത്. കേന്ദ്രസർക്കാരിന്റെ മനോഭാവമാണ് സ്ഥിതി ഗുരുതരമാക്കിയത്. തടയാൻ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മരണങ്ങളിൽ വിലപിക്കുകയാണെങ്കിലും വിശദാംശങ്ങളിലേക്ക് കടക്കാനുള്ള സമയമല്ലിതെന്ന് മനസിലാക്കുന്നു. വളരെ വേദനയോടെയാണ് ഈ കത്തെഴുതുന്നതെന്നും രണ്ടാം കൊവിഡ് പ്രതിസന്ധി സുനാമിയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജൻ, വാക്സിൻ വിതരണത്തിനാണ് പ്രാഥമിക പരിഗണന നൽകേണ്ടത്. രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും ഓക്സിജനെത്തിക്കാനുള്ള നടപടി ആരംഭിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകണമെന്നും മരണം തടയാൻ കഴിയുന്നതെല്ലാം ചെയ്യമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
വാക്സിനേഷനായി മാറ്റിവെച്ച 35000 കോടി എത്രയും വേഗം അനുവദിക്കുക. പുതുതായി പണിയുടെ പാര്‍ലമെന്റ് കെട്ടിടങ്ങളുടെ പണി നിര്‍ത്തിവെച്ച് കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പിഎം കെയര്‍ ഫണ്ട് സുതാര്യമാക്കി വാക്സിനേഷനും ഓക്സിജൻ വിതരണത്തിനും ഉപയോഗിക്കണമെന്നും യെച്ചൂരി പറഞ്ഞു.
ജനങ്ങൾക്ക് ഓക്സിജനും വാക്സിനും വാങ്ങി നൽകാൻ കഴിയുന്നില്ലെങ്കിൽ താങ്കളുടെ സര്‍ക്കാരിന് തുടരാൻ അര്‍ഹതയില്ല. ജനങ്ങളെ രക്ഷിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഓക്സിജൻ, വാക്സിൻ വിതരണത്തിനാണ് പ്രാഥമിക പരിഗണന നൽകേണ്ടത്. രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും ഓക്സിജനെത്തിക്കാനുള്ള നടപടി ആരംഭിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകണമെന്നും മരണം തടയാൻ കഴിയുന്നതെല്ലാം ചെയ്യമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
വാക്സിനേഷനായി മാറ്റിവെച്ച 35000 കോടി എത്രയും വേഗം അനുവദിക്കുക. പുതുതായി പണിയുടെ പാര്‍ലമെന്റ് കെട്ടിടങ്ങളുടെ പണി നിര്‍ത്തിവെച്ച് കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പിഎം കെയര്‍ ഫണ്ട് സുതാര്യമാക്കി വാക്സിനേഷനും ഓക്സിജൻ വിതരണത്തിനും ഉപയോഗിക്കണമെന്നും യെച്ചൂരി പറഞ്ഞു.
ജനങ്ങൾക്ക് ഓക്സിജനും വാക്സിനും വാങ്ങി നൽകാൻ കഴിയുന്നില്ലെങ്കിൽ താങ്കളുടെ സര്‍ക്കാരിന് തുടരാൻ അര്‍ഹതയില്ല. ജനങ്ങളെ രക്ഷിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.