ന്യൂഡൽഹി: യുക്രൈനിൽ നിന്നും തിരിച്ചെത്തുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സർക്കാർ എഴുതി തള്ളണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുപതിനായിരത്തിൽ അധികം വിദ്യാർത്ഥികളാണ് മടങ്ങിയെത്തിയിരിക്കുന്നതെന്നും ഇത് ഗൗരവത്തോടെ കാണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. "യുക്രൈനിൽ നിന്നും തിരിച്ചെത്തുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ കേന്ദ്ര സർക്കാർ എഴുതി തള്ളണം. ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികളാണ് പഠനം മുടങ്ങി രാജ്യത്തേക്ക് തിരിച്ചു വരുന്നത്. ഇത് ഗൗരവമായി കാണണം. വിദ്യാഭ്യാസ വായ്പ്പാ എങ്ങനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ കോർപറേറ്റുകൾക്കുവേണ്ടി പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ എഴുതിത്തള്ളിയത്. ആ പരിഗണ വിദ്യാർത്ഥികൾക്കും കിട്ടണം. ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്." യെച്ചൂരി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം യുക്രൈനിലെ സുമിയിൽ ശേഷിച്ച വിദ്യാർത്ഥികളുടെ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതായി കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. കുടുങ്ങിയ 694 വിദ്യാർത്ഥികൾ ബസ് മാർഗം പോൾടാവയിലേക്ക് പുറപ്പെട്ടതായി മന്ത്രി അറിയിച്ചു.
സുമിയിൽ ബസുകൾ എത്തിയിട്ടുണ്ടെന്നും തങ്ങൾ ബസിൽ കയറാൻ ആരംഭിച്ചെന്നും വിദ്യാർത്ഥികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. "ഞങ്ങളെ പോൾട്ടാവയിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടുണ്ട്. എത്രയും വേഗം സുരക്ഷിതമായ പ്രദേശത്ത് എത്താനും ഈ ദുരിതം അവസാനിക്കാനും ഞാൻ പ്രാർത്ഥിക്കുകയാണ്." വിദ്യാർത്ഥി പറഞ്ഞു.
സുമിയിൽ നിന്നും ഒഴിപ്പിക്കുന്നതും കാത്ത് കഴിയുകയായിരുന്നു വിദ്യാർത്ഥികൾ. യുദ്ധം നിലനിൽക്കുന്ന സുമിയിൽ നിന്നും അപകടകരമായ അവസ്ഥയിലൂടെ യുക്രൈൻ അതിർത്തിയിലേക്ക് കാൽനടയായി പോകാൻ വിദ്യാർത്ഥികൾ ഒരു ഘട്ടത്തിൽ തീരുമാനിച്ചെങ്കിലും സർക്കാർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
അതേസമയം യുക്രൈനിലെ സുമിയിൽ ശേഷിച്ച വിദ്യാർത്ഥികളുടെ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതായി കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. കുടുങ്ങിയ 694 വിദ്യാർത്ഥികൾ ബസ് മാർഗം പോൾടാവയിലേക്ക് പുറപ്പെട്ടതായി മന്ത്രി അറിയിച്ചു.
സുമിയിൽ ബസുകൾ എത്തിയിട്ടുണ്ടെന്നും തങ്ങൾ ബസിൽ കയറാൻ ആരംഭിച്ചെന്നും വിദ്യാർത്ഥികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. "ഞങ്ങളെ പോൾട്ടാവയിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടുണ്ട്. എത്രയും വേഗം സുരക്ഷിതമായ പ്രദേശത്ത് എത്താനും ഈ ദുരിതം അവസാനിക്കാനും ഞാൻ പ്രാർത്ഥിക്കുകയാണ്." വിദ്യാർത്ഥി പറഞ്ഞു.
സുമിയിൽ നിന്നും ഒഴിപ്പിക്കുന്നതും കാത്ത് കഴിയുകയായിരുന്നു വിദ്യാർത്ഥികൾ. യുദ്ധം നിലനിൽക്കുന്ന സുമിയിൽ നിന്നും അപകടകരമായ അവസ്ഥയിലൂടെ യുക്രൈൻ അതിർത്തിയിലേക്ക് കാൽനടയായി പോകാൻ വിദ്യാർത്ഥികൾ ഒരു ഘട്ടത്തിൽ തീരുമാനിച്ചെങ്കിലും സർക്കാർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.