ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മലയാളിയെന്ന് പോലീസ്. പ്രദേശവാസികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്നേഷ്, തമിഴരശന് എന്നീ ആറു പേരാണ് പിടിയിലായത്.
Also Read: 30 വര്‍ഷം മുമ്പത്തെ കെട്ടിടം, ഏതു സമയവും കോൺക്രീറ്റ് പാളികൾ തലയിൽ വീണേക്കാം; സുരക്ഷാ സേനയുടെ താവളം ഇടിഞ്ഞു വീണു തമിഴ്നാട്ടിലെ കോളജില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടിയെയാണ് ഒരു സംഘം ആള്ക്കാര് ചേര്‍ന്ന് പീഡിപ്പിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥിരമായി സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.
Also Read: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
മുമ്പ് പത്തിലധികം പേരെ ഈ സംഘം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സിവിലിമേടില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് കൈയ്ക്കും കാലിനും പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുന്നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി കുന്നത്ത്മല കോളനി റോഡ് നവീകരണം
വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരണത്തിന്റെ പാതയിലാണ്. വി.ജോയ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകവിനിയോഗിച്ച് ഏഴോളം റോഡുകളാണ് ഇപ്പോൾ പുതുക്കി പണിയുന്നത്. ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രാസ്വപ്നങ്ങൾക്ക് പച്ചക്കൊടി വീശി, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്തുമലകോളനി റോഡിന്റെ പുനർനിർമാണവും പുരോഗമിക്കുന്നു. പത്ത് ലക്ഷം രൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. പട്ടികജാതിക്കാർ അധിവസിക്കുന്ന കുന്നത്തുമല കോളനിയിലെ, റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ചെമ്മരുതി, ചിറപ്പാട് ഭാഗങ്ങളിലേക്കുള്ള യാത്രക്ലേശത്തിനും വിരാമമാകും.
റോഡുകൾ പുതുക്കി പണിയുന്നതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 64.14 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മടവൂർ-കക്കോട്-മൂന്നാംവിള അംഗൻവാടി റോഡ്, നാവായിക്കുളം-കനകവിള റോഡ്, പറക്കുന്ന്-ആന പൊയ്ക റോഡ് , ആശാരിമുക്ക്-പടിഞ്ഞാറ്റത്തിൽ റോഡ്, ചെമ്മരുതി ശ്രീകൃഷ്ണ സ്വാമി -പയറ്റുവിള റോഡ്, കുളത്തുങ്കര തൈക്കാവ് റോഡ് ( നാവായിക്കുളം ) എന്നിവയാണ് മണ്ഡലത്തിൽ പുനർനിർമാണത്തിനായി ഒരുങ്ങുന്ന റോഡുകൾ. കാലതാമസമില്ലാതെ ഇവയുടെ പണി പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.
Read Latest Local News and Malayalam News
Also Read: 30 വര്‍ഷം മുമ്പത്തെ കെട്ടിടം, ഏതു സമയവും കോൺക്രീറ്റ് പാളികൾ തലയിൽ വീണേക്കാം; സുരക്ഷാ സേനയുടെ താവളം ഇടിഞ്ഞു വീണു
Also Read: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
മുമ്പ് പത്തിലധികം പേരെ ഈ സംഘം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സിവിലിമേടില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് കൈയ്ക്കും കാലിനും പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുന്നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി കുന്നത്ത്മല കോളനി റോഡ് നവീകരണം
വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരണത്തിന്റെ പാതയിലാണ്. വി.ജോയ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകവിനിയോഗിച്ച് ഏഴോളം റോഡുകളാണ് ഇപ്പോൾ പുതുക്കി പണിയുന്നത്. ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രാസ്വപ്നങ്ങൾക്ക് പച്ചക്കൊടി വീശി, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്തുമലകോളനി റോഡിന്റെ പുനർനിർമാണവും പുരോഗമിക്കുന്നു. പത്ത് ലക്ഷം രൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. പട്ടികജാതിക്കാർ അധിവസിക്കുന്ന കുന്നത്തുമല കോളനിയിലെ, റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ചെമ്മരുതി, ചിറപ്പാട് ഭാഗങ്ങളിലേക്കുള്ള യാത്രക്ലേശത്തിനും വിരാമമാകും.
റോഡുകൾ പുതുക്കി പണിയുന്നതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 64.14 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മടവൂർ-കക്കോട്-മൂന്നാംവിള അംഗൻവാടി റോഡ്, നാവായിക്കുളം-കനകവിള റോഡ്, പറക്കുന്ന്-ആന പൊയ്ക റോഡ് , ആശാരിമുക്ക്-പടിഞ്ഞാറ്റത്തിൽ റോഡ്, ചെമ്മരുതി ശ്രീകൃഷ്ണ സ്വാമി -പയറ്റുവിള റോഡ്, കുളത്തുങ്കര തൈക്കാവ് റോഡ് ( നാവായിക്കുളം ) എന്നിവയാണ് മണ്ഡലത്തിൽ പുനർനിർമാണത്തിനായി ഒരുങ്ങുന്ന റോഡുകൾ. കാലതാമസമില്ലാതെ ഇവയുടെ പണി പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.
Read Latest Local News and Malayalam News