Please enable javascript.Smriti Irani Rejected Advertisement,കൈയിൽ ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ എനിക്ക് നല്ലൊരു ഓഫർ വന്നു; ലോണടച്ചു തീർക്കാനുള്ളതിന്‍റെ പത്തിരട്ടി പണം; പക്ഷേ ഞാൻ ആ പരസ്യം ചെയ്തില്ല: സ്മൃതി ഇറാനി - smriti irani s open up about how she rejected an advertisement offer during the time of acting - Samayam Malayalam

കൈയിൽ ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ എനിക്ക് നല്ലൊരു ഓഫർ വന്നു; ലോണടച്ചു തീർക്കാനുള്ളതിന്‍റെ പത്തിരട്ടി പണം; പക്ഷേ ഞാൻ ആ പരസ്യം ചെയ്തില്ല: സ്മൃതി ഇറാനി

Subscribe

അഭിനയകാലത്തിൻ്റെ തുടക്കത്തിൽ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുമ്പോൾ ലഭിച്ച വലിയൊരു ഓഫർ വേണ്ടെന്ന് വെച്ചിരുന്നെന്ന് സ്മൃതി ഇറാനി

smriti irani s open up about how she rejected an advertisement offer during the time of acting
കൈയിൽ ഒന്നുമില്ലാതിരുന്ന അവസ്ഥയിൽ എനിക്ക് നല്ലൊരു ഓഫർ വന്നു; ലോണടച്ചു തീർക്കാനുള്ളതിന്‍റെ പത്തിരട്ടി പണം; പക്ഷേ ഞാൻ ആ പരസ്യം ചെയ്തില്ല: സ്മൃതി ഇറാനി
ന്യൂഡൽഹി: രാജ്യത്തെ പ്രശസ്തരായ അഞ്ച് വനിതാ രാഷ്ട്രീയ നേതാക്കളുടെ പേര് ചോദിച്ചാൽ അതിൽ ഉൾപ്പെടുന്ന വ്യക്തിയാണ് സ്മൃതി ഇറാനി. ബിജെപിയുടെ ദേശീയ നേതാവായും കേന്ദ്രമന്ത്രിയായും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് സ്മൃതിയുടേത്. കേന്ദ്രമന്ത്രിയായി പേരെടുക്കുന്നതിന് വളരെ മുൻപ് തന്നെ ടെലിവിഷൻ താരമെന്ന നിലയിൽ സ്മൃതി പ്രശസ്തയായിരുന്നു. 'ക്യോംകി സാസ് ഭി കഭി ബഹു ഥീ' എന്ന സീരിയലിലൂടെയാണ് അവർ കുടുംബ പ്രേക്ഷകരുടെ മനം കവർന്നത്. സീരിയൽ രംഗത്തേക്ക് എത്തുന്നതിന് മുൻപ് താൻ ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ തന്നെ വലച്ചിരുന്നെന്നും സ്മൃതി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ കരിയറിനിടെ തന്‍റെ സാമ്പത്തിക ബാധ്യതകൾ മുഴുവൻ തീർക്കാമായിരുന്ന ഒരു പരസ്യത്തിൽ നിന്ന് പിന്മാറിയ കഥ പറഞ്ഞിരിക്കുകയാണ് സ്മൃതി. ഒരു യൂട്യൂബറുമായുള്ള സംഭാഷണത്തിലാണ് സ്മൃതി ഇക്കാര്യം വ്യക്തമാക്കിയത്.

കൈയിൽ പണമില്ലാത്ത കാലം

കൈയിൽ പണമില്ലാത്ത കാലം

സുബിൻ ഇറാനിയെ വിവാഹം കഴിച്ച കാലത്ത് കൈയിൽ പണം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് സ്മൃതി പറയുന്നത്. വീടിന്‍റെ ലോൺ അടയ്ക്കാനുള്ള പണം പോലും കൈയിലുണ്ടായിരുന്നില്ല. കരിയറിന്‍റെ തുടക്കത്തിൽ പണമൊന്നും ഇല്ലായിരുന്നു. അക്കൗണ്ടിൽ 30,000 രൂപ പോലും ഇല്ലായിരുന്നു. ബാങ്കിൽ നിന്ന് പണം വായ്പയെടുത്താണ് വീട് വാങ്ങിയത്. തിരിച്ചടവ് കൃത്യമായി നടത്താൻ ബുദ്ധിമുട്ടായിരുന്നു. ഈ സമയത്താണ് തനിക്കൊരു ഓഫർ ലഭിച്ചതെന്നും അവർ പറഞ്ഞു.

​ബാധ്യതയുടെ പത്തിരട്ടി തുക​

​ബാധ്യതയുടെ പത്തിരട്ടി തുക​


പരസ്യത്തിൽ അഭിനയിക്കാൻ എനിക്ക് ഓഫർ വന്നു. ഷൂട്ടിങ് സെറ്റിലെത്തിയ ആൾ പാൻമസാലയുടെ പരസ്യത്തിൽ അഭിനയിക്കാനാണ് എന്നെ വിളിച്ചത്. എനിക്ക് നൽകിയ വാഗ്ദാനം വലിയ തുകയായിരുന്നു. വീടിന്‍റെ ലോണടച്ചു തീർക്കാനുള്ളതിന്‍റെ പത്തിരട്ടി തുകയാണ് അയാളന്നു നൽകാമെന്ന് പറഞ്ഞത്. പക്ഷേ ഞാൻ അത് നിരസിച്ചു. അപ്പോൾ സെറ്റിലുണ്ടായിരുന്നവർ അമ്പരന്നു. നിങ്ങൾക്ക് ഭ്രാന്താണ് ആ പണത്തിന്‍റെ ആവശ്യം നിങ്ങൾക്ക് ഉണ്ട് എന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്.

ഷോക്കേറ്റ് ആന ചരിഞ്ഞു

​നിരസിക്കാൻ കാരണം​

​നിരസിക്കാൻ കാരണം​

എന്തുകൊണ്ടാണ് അന്ന് അത്രയും വലിയ ഓഫർ വേണ്ടെന്ന് വച്ചതെന്നും സ്മൃതി ഇറാനി അഭിമുഖത്തിൽ വിശദീകരിച്ചു. ടെലിവിഷനിൽ അഭിനയിക്കുന്ന കാലത്ത് കുടുംബങ്ങളും യുവാക്കളും എന്നെ കാണുന്നുണ്ട്. എന്നെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അവർ കണ്ടിരുന്നത്. വീട്ടിലെ ഒരാൾ പാൻമസാല വിൽക്കാൻ തുടങ്ങിയാൽ എങ്ങനെയുണ്ടാവും. അതുകൊണ്ട് ഞാൻ അത് വേണ്ടെന്ന് പറഞ്ഞു. മദ്യക്കമ്പനികൾ വിൽക്കുന്ന ഉത്പന്നങ്ങളോടും ഞാൻ നോ തന്നെയാണ് പറഞ്ഞത്. കുട്ടികൾ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നെന്നും സ്മൃതി പറയുന്നു.

കുട്ടികള്‍ക്കു വേണ്ടി മരണംവരെ പോരാടും

കുട്ടികള്‍ക്കു വേണ്ടി മരണംവരെ പോരാടും

ബീർ ബൈസപ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനി അഭിനയകാലത്തെ ഓർമകൾ പങ്കുവച്ചത്. അഭിനേത്രിയും രാഷ്ട്രീയ നേതാവിനും പുറമെ സ്മൃതി എന്ന അമ്മയെക്കുറിച്ചും മന്ത്രി സംസാരിച്ചു. എന്‍റെ കുട്ടികള്‍ക്കു വേണ്ടി മരണംവരെ പോരാടുമെന്നാണ് അവർ പറയുന്നത്. തിരിച്ച് എനിക്ക് ഒന്നും വേണ്ടെന്നും ബിജെപപി നേതാവ് അഭിമുഖത്തിൽ പറഞ്ഞു.

Photo Credit: Smriti Irani/instagram

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ