ന്യൂഡൽഹി: രാജ്യത്തെ കമ്പ്യൂട്ടറുകൾ പരിശോധിക്കാനുള്ള ഉത്തരവിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. യുപിഎ സർക്കാർ 2009ൽ പുറത്തിറക്കിയ ഉത്തരവിന്റെ ആവർത്തനം മാത്രമാണിതെന്ന് ധനമന്ത്രി അരുൺ ജയ്റ്റിലി പറഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തിക്കൊണ്ട് ബഹളം വെച്ചതിനു പിന്നാലെയായിരുന്നു ജയ്റ്റിലിയുടെ പ്രസ്താവന. കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയേയും ജയ്റ്റിലി വിമർശിച്ചു. ചെറിയൊരു പ്രശ്നത്തെ വലുതാക്കികാണിക്കാനാണ് ശർമ്മ ശ്രമിക്കുന്നതെന്നായിരുന്നു ജയ്റ്റ്ലിയുടെ പ്രസ്താവന. സ്വകാര്യതയ്ക്കുള്ള അവകാശത്തെ പുതിയ നിയമം ഹനിക്കുന്നുണ്ടെന്നായിരുന്നു ശർമ്മ പറഞ്ഞത്.
ദേശീയ സുരക്ഷ സംബന്ധിച്ചൊന്നും പഴയ ഉത്തരവിലില്ലെന്നും മുൻസർക്കാരിന്റെ ഉത്തരവിന് നേർ വിപരീതമാണ് പുതിയ ഉത്തരവെന്നും കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി. ഉത്തരവിൽ നേരിട്ടില്ലെങ്കിലും 69-ാം വകുപ്പിൽ ഇതേക്കുറിച്ച് പറയുന്നുണ്ടെന്നും ജയ്റ്റിലി ചൂണ്ടിക്കാണിച്ചു.
ദേശീയ സുരക്ഷ സംബന്ധിച്ചൊന്നും പഴയ ഉത്തരവിലില്ലെന്നും മുൻസർക്കാരിന്റെ ഉത്തരവിന് നേർ വിപരീതമാണ് പുതിയ ഉത്തരവെന്നും കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി. ഉത്തരവിൽ നേരിട്ടില്ലെങ്കിലും 69-ാം വകുപ്പിൽ ഇതേക്കുറിച്ച് പറയുന്നുണ്ടെന്നും ജയ്റ്റിലി ചൂണ്ടിക്കാണിച്ചു.