പൂനെ: അനിശ്ചിതകാല നിരാഹാരം നടത്തുന്ന തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കുമെന്ന് ഗാന്ധിയൻ അണ്ണാ ഹസാരെ. ജൻ ആന്ദോളൻ സത്യാഗ്രഹത്തിൻ്റെ നാലാം ദിവസം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസാരെ. സാഹചര്യങ്ങളോട് പോരാടിയ ആളായി ജനം എന്നെ തീര്‍ച്ചയായും ഓര്‍ക്കും. അല്ലാതെ എരിതീയിൽ എണ്ണ ഒഴിച്ച ആളായി കരുതില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം പ്രധാനമന്ത്രിയ്ക്കായിരിക്കുമെന്നും ഹസാരെ വാര്‍ത്താ ഏജൻസിയോട് പറഞ്ഞു.
ജനുവരി 30 നാണ് അഴിമതി ഇല്ലാതാക്കാൻ ലോക്പാൽ - ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വദേശമായ മഹാരാഷ്ട്രയിലെ റാലെഗാൻ സിദ്ധിയിൽ നിരാഹാര സമരം ആരംഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാജയമായിരുന്നെന്നും ഹസാരെ ചൂണ്ടിക്കാട്ടിയിരുന്നു.
ജനങ്ങളുടെ പക്കൽ തെളിവുണ്ടെങ്കിൽ ലോക്പാൽ നിയമത്തിലൂടെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആരംഭിക്കാം. അതുപോലെ ലോകായുക്തയിലൂടെ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കാനാകും. ഇതു കാരണമാണ് സർക്കാരും രാഷ്ട്രീയക്കാരും നിയമത്തെ എതിർക്കുന്നത്. 2013 പാർലമെൻ്റിൽ ലോക്പാൽ പാസാക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഹസാരെ വ്യക്തമാക്കുന്നു.
ജനുവരി 30 നാണ് അഴിമതി ഇല്ലാതാക്കാൻ ലോക്പാൽ - ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വദേശമായ മഹാരാഷ്ട്രയിലെ റാലെഗാൻ സിദ്ധിയിൽ നിരാഹാര സമരം ആരംഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാജയമായിരുന്നെന്നും ഹസാരെ ചൂണ്ടിക്കാട്ടിയിരുന്നു.
ജനങ്ങളുടെ പക്കൽ തെളിവുണ്ടെങ്കിൽ ലോക്പാൽ നിയമത്തിലൂടെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആരംഭിക്കാം. അതുപോലെ ലോകായുക്തയിലൂടെ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കാനാകും. ഇതു കാരണമാണ് സർക്കാരും രാഷ്ട്രീയക്കാരും നിയമത്തെ എതിർക്കുന്നത്. 2013 പാർലമെൻ്റിൽ ലോക്പാൽ പാസാക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഹസാരെ വ്യക്തമാക്കുന്നു.