ആപ്പ്ജില്ല

ഷോപിയാൻ വ്യാജ ഏറ്റുമുട്ടൽ: ബിജെപി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ; ഒരു ക്യാപ്റ്റനും പങ്കെന്ന് പോലീസ്

ജൂലൈ മാസത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൻ്റെ ഗൂഢാലോചനയിൽ ഒരു സൈനിക ക്യാപ്റ്റനും പുൽവാമ സ്വദേശികളായ മറ്റു രണ്ട് പേര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

Samayam Malayalam 29 Dec 2020, 6:53 pm
ജമ്മു: ഷോപിയാനിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ ബിജെപി സ്ഥാനാര്‍ഥിയുടെ മകനും ഒരു സൈനിക കമാൻഡര്‍ക്കും പങ്കുണ്ടെന്ന് പോലീസ്. ഏറ്റുമുട്ടലിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയ 22കാരൻ്റെ പിതാവാണ് അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത്. രണ്ട് കശ്മീരി സ്വദേശികളെയും ഒരു സൈനിക ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുൻപായിരുന്നു ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.
Samayam Malayalam shopian encounter
പ്രതീകാത്മക ചിത്രം Photo: NBT


ബിജെപി സ്ഥാനാര്‍ഥിയുടെ മകനായ തബിഷ് നാസിര്‍ മാലിക് എന്ന 22കാരന് ഷോപിയാൻ വ്യാജ ഏറ്റുമുട്ടലിൻ്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. തബിഷിനു പുറമെ ബിലാൽ ലോൺ എന്ന പുൽവാമ സ്വദേശിയ്ക്കും സൈന്യത്തിൽ ക്യാപ്റ്റനായ ഭൂപിന്ദര്‍ എന്ന ബഷീര്‍ ഖാനും സംഭവത്തിൽ പങ്കുണ്ടെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി.

Also Read: കേരളത്തിൽ ഇന്ന് 5887 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 24 മരണങ്ങൾ കൂടി

ഷോപിയാനിലെ കാനിപോര വാര്‍ഡിൽ നിന്നാണ് തബിഷിൻ്റെ പിതാവ് നാസിര്‍ അഹമ്മദ് മാലിക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ ഇദ്ദേഹം ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയായിരുന്നു.

രജൗരി സ്വദേശികളായ മൂന്ന് പാവപ്പെട്ട യുവാക്കളാണ് ജൂലൈ 18ന് ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുകയും സൈനികോദ്യഗസ്ഥര്‍ കുറ്റക്കാരാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ഈ സംഭവത്തിൻ്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഷോപിയാനിലെ ചൗഗാം ഗ്രാമത്തിൽ നിന്നുള്ള തബീഷിനെതിരെ പോലീസ് അന്വേഷണം നടത്തുന്നത്.

Also Read:
ഭൂമിതർക്ക വിഷയത്തിൽ വസന്തയെ സഹായിച്ചത് കോൺഗ്രസ്; ആരോപണവുമായി രാജന്റെ മകൻ

ഈ വര്‍ഷം ആദ്യം ഷോപിയാൻ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു മദ്യക്കടത്ത് കേസിലും തബീഷിനു പങ്കുണ്ടായിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ക്വിൻ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഈ കേസിൻ്റെ വിശദാംശങ്ങള്‍ പുറത്തു വിടാൻ പോലീസ് തയ്യാറായിട്ടില്ല. തബീഷിനെ ഗ്രാമത്തിലുള്ളവര്‍ക്ക് പേടിയായിരുന്നുവെന്നും എപ്പോഴും ഇയാള്‍ തോക്ക് കൈയ്യിൽ കൊണ്ടു നടക്കുമെന്ന് കേട്ടിട്ടുണ്ടെന്നുമാണ് ചൗഗാം ഗ്രാമത്തിലുള്ള ചില വിദ്യാര്‍ഥികള്‍ പറയുന്നത്.

വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തബീഷും ബിലാലും നിലവിൽ പുൽവാമ സബ് ജയിലിലാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്